x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിവിപുരത്തെ വിളക്കുമാടംതുരുത്തിലേക്ക് തൂക്കുപാലം നിർമിക്കാൻ പദ്ധതി


Published: June 17, 2026 05:28 AM IST | Updated: June 17, 2026 05:28 AM IST

ടിവിപുരം: പഞ്ചായത്തിൽ തൃണയംകുടം ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള വിളക്കുമാടംതുരുത്തിലേക്ക് തൂക്കുപാലം നിർമിക്കുന്നതിന് പദ്ധതി ഒരുങ്ങുന്നു.പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിളക്കുമാടംതുരുത്ത് നാടിന്‍റെ സംസ്കാരത്തിന്‍റെ അടയാളമായതിനാൽ അതിനെ സംരക്ഷിക്കുന്നതിനും ഇന്നത്തെ കാലത്തിന് യോജിച്ച രീതിയിൽ വഴിയും വള്ളക്കടവും പടവുകളും തൂക്കുപാലവും നിർമിച്ച് വിളക്കുമാടം തുരുത്തിനെ വിനോദ സഞ്ചാരികൾക്കുകൂടി ആകർഷിക്കാവുന്ന വിധത്തിലാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

രാജഭരണ കാലത്ത് കായലിലൂടെ കടന്നുപോകുന്ന വള്ളങ്ങൾക്ക് ദിക്കും ദിശയും അറിയുന്നതിനായിട്ടാണ്ഇവിടെ വിളക്കുമാടം സ്ഥാപിച്ചിരുന്നത്.കെ.ബിനിമോൻ എംഎൽഎ, യുഡിഎഫ് നേതാക്കൾ, പ്രദേശവാസികൾ തുടങ്ങിയവരുടെ ആവശ്യപ്രകാരം വിളക്കുമാടംതുരുത്ത് സന്ദർശിച്ച ജലവിഭവ വകുപ്പ് മന്ത്രിമോൻസ് ജോസഫ് വേമ്പനാട്ട് കായിലിന് നടുവിലെ വിളക്കുമാടംതുരുത്ത് നാടിന്‍റെ പൈതൃകം പേറുന്നിടമാണെന്നും തൂക്കുപാലവും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കുന്നതോടെ ഇവിടം ശ്രദ്ധാകേന്ദ്രമാകുമെന്നുംപറഞ്ഞു. മേജർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനിയറോട് ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് തുരുത്തും വിളക്കുമാടവും സംരക്ഷിക്കുന്നതിനായി കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിരുന്നു. കർക്കിടകവാവു ദിനത്തിൽ നൂറുകണക്കിനാളുകൾ ഇവിടെ പിതൃതർപ്പണത്തിനായി എത്തിച്ചേരുന്നുണ്ട് സ്ഥലം സന്ദർശിക്കുന്നതിനായി കെ. ബിനിമോൻ എം എൽ എ യോടൊപ്പം കെ പി സി സി അംഗം മോഹൻ ഡി.ബാബു, യുഡിഎഫ് ചെയർമാൻ പോൾസൺ ജോസഫ്, ടി.അനിൽകുമാർ, സിറിൾ ജോസഫ്,സെബാസ്‌റ്റ്യൻആന്‍റണി, കെ.എസ്.ബാഹുലേയൻ, കെ.എസ്. ശരത്ത്, ഹരിവാതല്ലൂർ, ഉണ്ണികൃഷ്ണൻ നായർ, ജോസഫ് പള്ളിയിൽ , സുബീഷ് പോട്ടയത്ത്, ജോയപ്പൻകൊച്ചീരേഴത്ത്, തുടങ്ങിയവരുമുണ്ടായിരുന്നു.

Tags : nattu vishesham Project to construct suspension bridge

Recent News

Corehub Up