x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീലേശ്വരത്തെ സാംസ്‌കാരിക പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി

വെബ് ഡെസ്ക്
Published: July 28, 2026 01:04 AM IST | Updated: July 28, 2026 01:04 AM IST

രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി

കാസർഗോഡ്: നീലേശ്വരത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യവും ചരിത്ര പ്രാധാന്യവും കണക്കിലെടുത്ത് നഗരത്തെ ജില്ലയുടെ സാംസ്‌കാരിക പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ജില്ലാ വികസനസമിതി യോഗത്തിൽ നിര്‍ദേശിച്ചു.

കാഞ്ഞങ്ങാട് അരയിപ്പാലം–മോനാച്ച–വാഴുന്നോറടി–നീലേശ്വരം റോഡ് പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുക, മരുതോം, കാറ്റാംകവല വനമേഖലകളിൽ മലയോര ഹൈവേയുടെ പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കുക, കോട്ടഞ്ചേരി ശങ്കരംകാനം പ്രദേശത്ത് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലം കേന്ദ്രീകരിച്ച് 1.5 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പിലാക്കുക, വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് കാസർഗോഡ് വികസന പാക്കേജിൽ നിന്ന് ഫണ്ട് അനുവദിക്കുക, അശോകച്ചാലിൽ കമ്പിപ്പാലം നിർമിക്കുക, ചെറുവത്തൂർ–ചീമേനി–ഓടക്കൊല്ലി റോഡിന്‍റെ നിർമാണം പൂർത്തീകരിക്കുക, ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കുക, പാലാവയൽ ഓടക്കൊല്ലി മേഖലയിൽ 750 മീറ്റർ നീളത്തിൽ സൗരോർജവേലിയുടെ പണി ഉടൻ തുടങ്ങുക, ഓടക്കൊല്ലി ഭാഗത്തെ കേടായ സൗരോർജവേലിയുടെ അറ്റകുറ്റപണി നടത്തുക, കാറ്റാംകവല-അതിരുമാവ്-വാഴത്തട്ട്-കോട്ടഞ്ചേരി റോഡ് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നവീകരിക്കുക, വെസ്റ്റ് എളേരി പഞ്ചായത്തിലെ വണ്ണാലക്കുന്ന് ഉന്നതി റോഡ് ടാർ ചെയ്യുക, പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കുക, പനത്തടി പഞ്ചായത്തിലെ വനാതിർത്തികളിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരമായി സൗരോർജവേലികൾ സ്ഥാപിക്കുക, റാണിപുരത്തെ ഡിടിപിസി കോട്ടേജുകൾ അറ്റകുറ്റപണികൾ പൂർത്തിയാക്കി തുറന്നുകൊടുക്കുക, റാണിപുരത്തെ അനധികൃത നിർമാണങ്ങൾ തടയുക, പൂടംകല്ല് താലൂക്കാശുപത്രിയിൽ കിടത്തി ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുക, വടക്കാംകുന്നിലെ കരിങ്കൽ ക്വാറി സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചു.

മീഞ്ച, പൈവളികെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പളയില്‍ കഴിഞ്ഞദിവസം യുവതി ഒഴുക്കിൽപ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ട സ്ഥലത്ത് അടിയന്തിരമായി ഒരു തൂക്കുപാലമെങ്കിലും നിര്‍മിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Tags : Nattuvishesham DistrictNews DeepikaNews Rajmohan Unnithan

Recent News

Corehub Up