x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാണിപുരം ടൂറിസം കോംപ്ലക്സ് ഓഗസ്റ്റില്‍ തുറന്നുകൊടുക്കും

വെബ് ഡെസ്ക്
Published: July 24, 2026 03:24 AM IST | Updated: July 24, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: റാണിപുരം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിടിപിസി നിര്‍മിച്ച ടൂറിസം കോംപ്ലക്സ് ഓഗസ്റ്റില്‍ വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനമായി. ശുചീകരണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത മാസം തന്നെ പദ്ധതി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ടൂറിസം പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് റാണിപുരത്ത് നടത്തിയത്. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള 12 മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കോംപ്ലക്‌സില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുന്നു. 65 ലക്ഷം രൂപ ചെലവില്‍ ഗസ്റ്റ് ഹൗസ് നവീകരണം, 13 ലക്ഷം രൂപ ചെലവില്‍ ശുചിമുറികളുടെയും കോട്ടേജുകളുടെയും നവീകരണം, പവലിയന്‍റെയും മീറ്റിംഗ് ഹാളിന്‍റെയും നവീകരണം തുടങ്ങിയവയാണ് നവീകരണ പദ്ധതികളുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇരിപ്പിടങ്ങള്‍, റീടെയ്‌നിംഗ് വാള്‍, സ്വിമ്മിംഗ് പൂള്‍, എന്‍ട്രന്‍സ് ഗേറ്റ്, കോംപൗണ്ട് വാള്‍, ലാന്‍ഡ് സ്‌കേപ്പിംഗ് വിവിധ കളിയുപകരണങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിരുന്നു. റാണിപുരം സന്ദര്‍ശന വേളയില്‍ ജില്ലാ കളക്ടര്‍ ടൂറിസം കോംപ്ലക്സ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
പക്ഷികളുടെ പറുദീസയായ കിദൂര്‍ പക്ഷി ഗ്രാമത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാസര്‍ഗോഡ് വികസന പാക്കേജുമായി ചേര്‍ന്ന നടത്തുന്ന പദ്ധതി യാഥാര്‍ത്ഥ്യമായി. പക്ഷി ഗ്രാമത്തില്‍ ആദ്യ പരിസ്ഥിതി പഠന പരിപാടി ഈ മാസം നടക്കും. ആരിക്കാടി വാക് വേ കയാക്കിംഗ് ഓഗസ്റ്റില്‍ ആരംഭിക്കും.
പല സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന പക്ഷിനിരീക്ഷകര്‍ക്കും ഗവേഷകര്‍ക്കുമായി താമസസൗകര്യം മെച്ചപ്പെടുത്തി, സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ഡോര്‍മെറ്ററി നിര്‍മിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്ത താമസമുറികള്‍, ശുചിമുറികള്‍, അടുക്കള, ഓഫീസ് മുറി തുടങ്ങിയ എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടിയ ഡോര്‍മെറ്ററിയുടെ നിര്‍മാണം പൂര്‍ത്തിയായി. 40 പേര്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് ഡോര്‍മെറ്ററി നിര്‍മിച്ചിരിക്കുന്നത്. നിര്‍മിതികേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല.

മഞ്ഞംപൊതിക്കുന്നിലെ നിര്‍മാണപ്രവൃത്തി 70 ശതമാനം പൂര്‍ത്തിയായി

കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞംപൊതിക്കുന്നില്‍ നടത്തുന്ന ജില്ലയിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് വികസന പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ 70 ശതമാനം പൂര്‍ത്തിയായി. 3.60 കോടി രൂപ മുതല്‍ മുടക്ക് വരുന്ന പ്രാരംഭ ഘട്ടത്തില്‍ സ്വാഗത കമാനം, വ്യൂയിംഗ് പ്ലാറ്റ്ഫോം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഭക്ഷണശാലകള്‍, സെല്‍ഫി പോയിന്‍റ്, ടോയ‌്‌ലറ്റ് മഴവെള്ള സംഭരണി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രദേശത്തിന്‍റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സില്‍ക്ക് (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്) ഏറ്റെടുത്തിരിക്കുന്ന നിര്‍മാണപ്രവൃ ത്തികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനാണ് ഡിടിപിസി ലക്ഷ്യമിടുന്നത്. പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ഉടനെ സ്ഥലം സന്ദര്‍ശിക്കുമെന്ന് കളക്ടര്‍ പഞ്ഞു.

പൊസഡിഗുംപെ പദ്ധതിഒക്ടോബറില്‍ പ്രവര്‍ത്തനംആരംഭിക്കുംയാത്രികര്‍

ക്ക് നവ്യാനുഭവം നല്‍കുന്ന പൊസഡിഗുംപെ പദ്ധതി പ്രവൃത്തി 80 ശതമാനം പൂര്‍ത്തിയായി. വെള്ളം, വെളിച്ചം, ഇരിപ്പിടം തുടങ്ങിയവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ജില്ലാ കളക്ടര്‍ ഇവിടെ സന്ദര്‍ശിച്ചു പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിരുന്നു. കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്‍റെ ഭാഗമായി ആര്‍ക്കിടെക്ട് സ്ഥലം സന്ദര്‍ശിച്ച്, അതിന്‍റെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി ഭൂമി ലഭ്യത ഉറപ്പുവരുത്തുന്നതിനും പദ്ധതിയുടെ ഘടകങ്ങള്‍ നിശ്ചയിക്കുന്നതിനും പൈവെളിഗെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ ടൂറിസം, റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ സംയുക്ത സ്ഥല സന്ദര്‍ശനം നടത്തി. കാസര്‍ഗോഡ് പുതിയ സ്റ്റാന്‍ഡിലെ ബൈപ്പാസ് റോഡിന് താഴെയുള്ള സ്ഥലത്ത് സിറ്റി ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്‍റെ വി പാര്‍ക്ക് പദ്ധതിയില്‍ അഞ്ചു കോടി രൂപയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചു.
വനം വകുപ്പ് കോട്ടഞ്ചേരി മേഖലയില്‍ പുതിയതായി ആരംഭിക്കുന്ന ഇക്കോടൂറിസം പദ്ധതിയുടെ പ്രപ്പോസല്‍ കേന്ദ്ര വനം വകുപ്പില്‍ നിന്ന് അനുമതി ഉടന്‍ ലഭിക്കു മെന്ന് ഡിഎഫ്ഒ അറിയിച്ചു. നിലവില്‍ ട്രെക്കിംഗ് പാത ആരംഭിക്കുന്നതിന് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിന് ബളാല്‍ പഞ്ചായത്തിന്‍റെ സഹകരണം ഡിഎഫ്ഒ ആവശ്യപ്പെടുകയും പഞ്ചായത്ത് എല്ലാവിധ സൗകര്യങ്ങളും നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു, ജില്ലാ കളക്ടര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

ഫോര്‍ട്ട് സര്‍ക്യൂട്ട് ആരംഭിക്കും

ഫോര്‍ട്ട് സര്‍ക്യൂട്ടിനായുള്ള പ്രപ്പോസല്‍ ടൂറിസം വകുപ്പിനും സംസ്ഥാന ആര്‍ക്കിയോളജി വകുപ്പിനും സമര്‍പ്പിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. ചന്ദ്രഗിരി കോട്ടയില്‍ അറ്റകുറ്റപ്പണികള്‍ അടുത്ത ആഴ്ച ആരംഭിക്കും.
ചന്ദ്രഗിരി കോട്ട അതിവേഗം വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പുരാവസ്തു വകുപ്പില്‍ നിന്നു നടത്തിപ്പിന് ഡിടിപിസിക്ക് കൈമാറിയ കോട്ടയുടെ പരിസരത്തുള്ള ശൗചാലയങ്ങള്‍ അറ്റകുറ്റപണി നടത്തുന്നതിനും ഭക്ഷ്യശാലകള്‍ക്കുള്ള കിയോസ്‌കുകള്‍ സജ്ജീകരിക്കുന്നതിനും കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും. കോട്ടയുടെ പുരാവസ്തു മൂല്യത്തിന് കോട്ടം തട്ടാതിരിക്കാന്‍ പുതിയ നിര്‍മിതികള്‍ കോട്ടയില്‍ ഉണ്ടാവില്ല. ചന്ദ്രഗിര കോട്ട സംസ്ഥാന പുരാവസ്തു വകുപ്പുമായി സഹകരിച്ച് നടത്തിപ്പും പരിപാലനവും ഡിടിപിസി മുഖേന ചെയ്യുന്നതിന് കരാര്‍ വച്ചിട്ടുണ്ട്.
കാസർഗോഡ് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ നിര്‍മിതി കേന്ദ്രം മുഖേന അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട.് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. ടോയ്‌ലറ്റ്, സൈന്‍ബോര്‍ഡ് എന്നിവ സ്ഥാപിക്കും. ബേക്കല്‍ കോട്ട ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പുനരാരംഭിക്കുന്നതിന് എംഒഎ പുതുക്കുന്നതിന് ടൂറിസം വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ കോട്ടകളിലൂടെ നടത്തിയ യാത്രയുടെ തുടര്‍ നടപടിയായി ഫോര്‍ട്ട് സര്‍ക്യൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. നേരത്തെ ജില്ലാ കളക്ടര്‍ ബേക്കല്‍ കോട്ട സന്ദര്‍ശിക്കുകയും സമയം ദീര്‍ഘിപ്പിക്കാന്‍ ജില്ലാ ഭരണകൂടം പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിഷയം പരിഗണനയിലാണെന്ന് അറിയിച്ചു.

തീരദേശ ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും

കാസര്‍ഗോഡ് ബീച്ച് വികസനത്തിന് ഒരു മാസത്തിനകം നഗരസഭയുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഡിടിപിസിക്ക് നിര്‍ദേശം നല്‍കി. ചെമ്പരിക്ക ബീച്ചില്‍ സൗന്ദര്യവത്കരണത്തിന് തീരദേശ നിയന്ത്രണ അനുമതി ലഭിച്ചാല്‍ ഉടന്‍ അടിസ്ഥാനവികസന സൗകര്യങ്ങളുടെ നിര്‍മാണം ആരംഭിക്കും.
ടോയ്‌ലറ്റ്, പാര്‍ക്കിംഗ്,കിയോസ്‌ക്ക്, ലൈറ്റിംഗ് എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. കാസര്‍ഗോഡ് ലൈറ്റ് ഹൗസിലെ സന്ദര്‍ശന സമയം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ വൈകുന്നേരം നാലു മുതല്‍ 5.30 വരെ മാത്രമാണ് ഇവിടെ പ്രവേശനം.

ഇതു മറ്റു പ്രധാന ലൈറ്റ് ഹൗസുകളിലേതുപോലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാക്കാന്‍ അനുമതി തേടി ലൈറ്റ് ഷിപ്പ്സ് ആന്‍ഡ് ലൈറ്റ് ഹൗസ് ഡയറക്ടര്‍ക്ക് കത്തയക്കും. ജില്ലാകളക്ടറുടെ നെല്ലിക്കുന്ന്, ചെമ്പരിക്ക ബീച്ച്, കാസർഗോഡ് ലൈറ്റ് ഹൗസ് സന്ദര്‍ശനങ്ങളെ തുടര്‍ന്നാണ് നടപടി. ബാവിക്കര ടൂറിസം പദ്ധതി നിര്‍മാണപ്രവൃത്തി ആരംഭിച്ചു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ പദ്ധതികള്‍ വിവരിച്ചു. ടൂറിസം എടിഐഒ അഞ്ജു മോഹന്‍, നിര്‍മിതി ജനറല്‍ മാനേജര്‍ ഇ.പി. രാജ്‌മോഹന്‍, കെഡിപി പ്രോജക്ട് അസിസ്റ്റന്‍റ് അബ്ദുള്‍ സാബിദ് എന്നിവര്‍ പങ്കെടുത്തു.

Tags : Local News Nattuvishesham Ranipuram Tourism Complex

Recent News

Corehub Up