x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ കനക്കുംമുമ്പേ ചേരങ്കൈയിലും കാവുഗോളിയിലും കടലേറ്റം

വെബ് ഡെസ്ക്
Published: July 26, 2026 04:01 AM IST | Updated: July 26, 2026 04:01 AM IST

തീരദേശ റോഡിന്‍റെ ഭാഗങ്ങൾ കടലെടുത്ത നിലയിൽ.

കാസർഗോഡ്: മഴ ഇനിയും കാര്യമായി കനത്തിട്ടില്ലെങ്കിലും ജില്ലയുടെ തീരദേശങ്ങളിൽ കടലേറ്റത്തിനു കുറവില്ല.മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പരിധിയിലെ ചേരങ്കൈ, കാവുഗോളി ഭാഗങ്ങളിലാണ് വീണ്ടും കടലേറ്റം നാശം വിതച്ചത്.

സിപിസിആർഐയ്ക്കു സമീപത്തുള്ള തീരദേശ റോഡിന്‍റെ ഏതാനും ഭാഗങ്ങളും ഇരുപതിലധികം തെങ്ങുകളുമാണ് കഴിഞ്ഞ മൂന്നുദിവസത്തിനകം കടലെടുത്തത്.
രണ്ടു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കടൽഭിത്തി നിർമിക്കുന്നതിനായി ഇറക്കിവച്ചിരുന്ന കരിങ്കല്ലുകളും കടലെടുത്തു. പഞ്ചയത്ത് പ്രസിഡന്‍റ് കെ.എ. അബ്ദുള്ളക്കുഞ്ഞി, വൈസ് പ്രസിഡന്‍റ് അർഫാന നജീബ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up