x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാദമായതോടെ മലക്കം മറിഞ്ഞ് എസ്എഫ്ഐ

വെബ് ഡെസ്ക്
Published: August 15, 2026 02:19 AM IST | Updated: August 15, 2026 02:19 AM IST

കാലടി: ശ്രീശങ്കരാചാര്യ സം സ്കൃത സർവകലാശാല മുഖ്യ കാമ്പസിൽ എസ്എഫ്ഐ നടത്തിയ പ്രതീകാത്മക ശവസംസ്കാര സമരം വിവാദമായി. ഇത്തരം സമരം അപരിഷ്‌കൃതമാണെന്ന് വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്നതോടെ സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾ മലക്കംമറിഞ്ഞു.
മന്ത്രി റോജി. എം. ജോണിന് പുറമേ, സർവകലാശാല സ്റ്റാഫ് അസോസിയേഷൻ, സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ, മറ്റ് അധ്യാപകർ എന്നിവിടങ്ങളിൽ നിന്നും വിമർശന മുയർന്നതോടെയാണ് വിഷയത്തിൽ എസ്എഫ്ഐ നേതാക്കളുടെ മലക്കം മറിച്ചിൽ.

സർവകലാശാല കാമ്പസിൽ ലൈറ്റുകൾ തെളിയാത്തതിനാൽ ട്യൂബ് ലൈറ്റുകൾ കൂട്ടി വച്ചാണ് പ്രതികാത്മക സമരം നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ നടത്തി വന്നിരുന്ന സമരത്തിന്‍റെ ഭാഗമായി വിസിയുടെ പ്രതീകാത്മക ശവസംസ്കാരമാണ് കഴിഞ്ഞ ദിവസം സമരക്കാർ സംഘടിപ്പിച്ചത്.

എസ്എഫ്ഐ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി റോജി. എം. ജോൺ പറഞ്ഞു. സിപിഎം കാലഘട്ടത്തിനനുസരിച്ചുള്ള സമര രീതിയിൽ അവലംബിക്കും എന്ന വാർത്ത കണ്ടിരുന്നു. നൂതനമായ ജെൻസി സമര രീതി ആവിഷ്കരിക്കും എന്ന് പറഞ്ഞപ്പോൾ വളരെ അപരിഷ്കൃതമായ ഒരു സമരത്തിലേക്ക് പോകുമെന്ന് കരുതിയില്ല. വിഷയത്തിൽ ഇടതുപക്ഷം സ്വയം ആത്മപരിശോധനം നടത്താൻ തയാറാകണം.

വനിതാ വൈസ് ചാൻസലറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്ന നിലയിലേക്ക് സമരം മാറിയത് ഏതു നിലയ്ക്കാണ് ഇവർ സംഘടനാ പ്രവർത്തനത്തെ നോക്കി കാണുന്നത് എന്നതിന്‍റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

വനിതാ വൈസ് ചാൻസലറെ അധിക്ഷേപിച്ച് നടത്തിയ ശവസംസ്കാര സമരത്തെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി അപലപി ച്ചു. കാഴ്ചക്കാരായി നിന്ന പോലീസ് ഉദ്യോഗസ്ഥർക്കും അധികൃതർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയിൽ കഴിഞ്ഞ ഒരു മാസത്തോളമായി എസ്എഫ്ഐ യുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്.
വ്യാഴാഴ്ച സിൻഡിക്കേറ്റ് യോഗം നടക്കുമ്പോൾ വൈസ് ചാൻസലറുടെ ശവസംസ്കാര ചടങ്ങ് പ്രതീകാത്മകമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടത്തുകയും രാത്രി വൈകി വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും പോകാൻ ഇറങ്ങിയപ്പോൾ അവരെയും ഓഫീസിലെ വനിതാ ജീവനക്കാരെയും തടയുകയും അവിടെ ഉന്തും തള്ളും ബഹളവും ഉണ്ടാക്കി വനിതാ ജീവനക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ പത്ത് വർഷക്കാലം ഭരണത്തിലിരുന്നപ്പോൾ ആവശ്യപ്പെടാതിരിക്കുകയും ഇപ്പോൾ ആവശ്യമായി ഉന്നയിക്കുന്ന, ബാലിശമായ കാര്യകാരണങ്ങൾ നിരത്തി നടത്തിവരുന്ന ഈ സമരത്തെ ആഭാസ സമരം എന്നേ വിളിക്കാൻ കഴിയുകയുള്ളൂവെന്ന് സർവകലാശാല സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സമരം 24 ദിവസം പിന്നിട്ടിട്ടും ചർച്ച നടത്താൻ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ വിസിയുടെ പ്രതീകാത്മക സംസ്കാരച്ചടങ്ങ് നടത്തിയത്. ഒരു മാസമായി വിസി സർവകലാശാലയിൽ എത്തിയിരുന്നില്ല.

സർവകലാശാലയിലെ താൽക്കാലിക അധ്യാപക നിയമനം പൂർത്തിയാക്കുക, കോഴ്‌സ് പൂർത്തീകരിച്ച വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റ് നൽകുക, സർവകലാശാലയി ലെ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ സമരം.

 

Tags : Nattuvishesham Districtnews

Recent News

Corehub Up