നെടുമ്പാശേരി : ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 14കാരിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുമാല്ലൂർ മനക്കപ്പടി പെരിങ്ങാടത്ത് വീട്ടിൽ പി.ജി. വിജേഷിന്റെ മകൾ പാർവതിയെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നുകര പഞ്ചായത്തിലെ ചാലാക്കലിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ അധികമായി ഉപയോഗിച്ചതിന് മാതാപിതാക്കൾ വഴക്കുപറഞ്ഞിരുന്നു.
ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഏതാനും മാസം മുമ്പാണ് വിജേഷിന്റെ കുടുംബം ചാലാക്കൽ ഭാഗത്തെ വീട്ടിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്. കുറ്റിപ്പുഴ ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർഥിനിയാണ് മരണമടഞ്ഞ പാർവ്വതി. ചെങ്ങമനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചതിനു ശേഷം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു . തുടർന്ന് കുന്നുകര ശ്മശാനത്തിൽ സംസ്കരിച്ചു. അമ്മ: ഷബീന. സഹോദരൻ: പവൻ.
Tags : Ninth grade student found