പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഇന്നുമുതൽ കേരള പോലീസിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി ജില്ലയിൽ ഇനി 12 സർക്കിൾ ഓഫീസുകൾ. പോലീസ് സ്റ്റേഷനുകളുടെ ചുമതല പഴയതുപോലെ എസ്ഐമാർക്കായിരിക്കും. എസ്എച്ച്ഒ തസ്തികയിലുണ്ടായിരുന്ന സിഐമാരെ വിവിധ സർക്കിളുകളിലായി പുനർവിന്യസിച്ച് ഉത്തരവായി.
പത്തനംതിട്ട എസ്എച്ച്ഒ ആയിരുന്ന ജി. അരുൺ പത്തനംതിട്ട സിഐയായി മാറും. മറ്റു സ്ഥലങ്ങളിലെ പുതിയ സിഐമാർ ഇവരാണ്. ആറന്മുള - എം.ആർ. രാകേഷ് കുമാർ, പത്തനംതിട്ട കൺട്രോൾ റൂം - കെ. ദീപക്, അടൂർ - ആർ. രാജീവ്, പന്തളം - സി. ബാബു കുറുപ്പ്, കീഴ്വായ്പൂര് - ഇ. അജീബ്, തിരുവല്ല - കെ.എസ്. ഗോപകുമാർ, കോന്നി - ജി. പുഷ്പകുമാർ, ചിറ്റാർ - ജെ. അജയൻ, റാന്നി - ടി. രാജേഷ് കുമാർ, പെരുനാട് - ആർ. സുരേഷ് കുമാർ, പന്പ - സി.കെ. മനോജ്.
മുന്പുണ്ടായിരുന്നതുപോലെ സിഐ ഓഫീസിനു കീഴിൽ ഒന്നിലധികം പോലീസ് സ്റ്റേഷനുകളുണ്ടാകും. ആറന്മുള സിഐക്കു കീഴിൽ ആറന്മുള, കോയിപ്രം സ്റ്റേഷനുകളാണ്. അടൂരിനു കീഴിൽ അടൂർ കൂടാതെ ഏനാത്ത്, കൊടുമൺ സ്റ്റേഷനുകളും പന്തളത്തിനു കീഴിൽ പന്തളവും ഇലവുംതിട്ടയും ഉണ്ടാകും.
കോന്നിക്കു കീഴിൽ കൂടൽ, തണ്ണിത്തോട് സ്റ്റേഷനുകളായിരിക്കും. പത്തനംതിട്ടയ്ക്കു കീഴിൽ പത്തനംതിട്ടയും മലയാലപ്പുഴയുമാണ്. കീഴ്വായ്പൂരിനു കീഴിൽ കീഴ്വായ്പൂരും പെരുന്പെട്ടിയുമാണ്. റാന്നി സിഐയുടെ പരിധിയിൽ റാന്നി, വെച്ചൂച്ചിറ സ്റ്റേഷനുകളുണ്ടാകും. തിരുവല്ല സിഐ തിരുവല്ല, പുളിക്കീഴ് സ്റ്റേഷനുകളുടെ ചുമതലയിലുണ്ടാകും. ചിറ്റാറിനു കീഴിൽ ചിറ്റാറും മൂഴിയാറുമാണ്.
Tags : Nattuvisesham DistrictNews DeepikaNews