x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ നഗരസഭയില്‍ ഇനി സൈറണ്‍ മുഴങ്ങില്ല

വെബ് ഡെസ്ക്
Published: September 3, 2026 01:23 AM IST | Updated: September 3, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

പാലാ: മുക്കാല്‍ നൂറ്റാണ്ടായി നഗരവാസികളെ സമയം അറിയിച്ചുകൊണ്ടു നഗരസഭയില്‍നിന്നു മുഴങ്ങിയിരുന്ന സൈറണ്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ത്തണമെന്ന് നിര്‍ദേശിച്ചുള്ള പ്രിന്‍സിപ്പല്‍ ഡയറക്‌ടറുടെ കത്ത് പാലാ നഗരസഭാധികാരികള്‍ക്ക് ലഭിച്ചു. പാലാ നഗരസഭയുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്ന സൈറണ്‍ ഉപയോഗം കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അവസാനിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം വരുന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിക്കും.

സൈറണ്‍ മുഴക്കുന്നതിലൂടെ ഉദ്ദേശിച്ച പ്രയോജനം നിലവില്‍ ലഭിക്കുന്നില്ലെന്ന വിലയിരുത്തലാണ് ഇത് ഒഴിവാക്കാന്‍ കാരണമായത്. ആധുനിക കാലത്ത് മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ സംവിധാനങ്ങളും വ്യാപകമായ സാഹചര്യത്തില്‍ പഴയ രീതിയിലുള്ള സമയസൂചനയുടെ പ്രസക്തി കുറഞ്ഞെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി ദിവസവും പുലര്‍ച്ചെ അഞ്ചിനും രാവിലെ ഒമ്പതിനും ഉച്ചകഴിഞ്ഞ് ഒന്നിനും വൈകുന്നേരം അഞ്ചിനും രാത്രി എട്ടിനും നഗരസഭയുടെ സൈറണ്‍ മുഴങ്ങിയിരുന്നു. വ്യാപാരികളും ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പടെ പലര്‍ക്കും സമയം തിരിച്ചറിയാനുള്ള ഒരു സൂചനയായി ഈ സൈറണ്‍ പ്രവര്‍ത്തിച്ചു. സമയസൂചനയ്ക്കപ്പുറം നഗരത്തിന്‍റെ ഓര്‍മകളിലും ഈ ശബ്ദത്തിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. നഗരത്തിന്‍റെ പഴയ തലമുറയ്ക്ക് അത് ഒരു കാലഘട്ടത്തിന്‍റെ അടയാളമായിരുന്നു.

ഓര്‍മയാകുന്ന ആദരാഞ്ജലി

സമയസൂചനയ്‌ക്കൊപ്പം മറ്റൊരു ശ്രദ്ധേയമായ പാരമ്പര്യവും സൈറണിനുണ്ടായിരുന്നു. നഗരസഭയുടെ മുന്‍ ചെയര്‍പേഴ്സണ്‍മാരോ മുന്‍ കൗണ്‍സിലര്‍മാരോ മരിച്ചാല്‍ മൂന്നു തവണ സൈറണ്‍ മുഴക്കി ആദരാഞ്ജലിയര്‍പ്പിക്കുന്ന പതിവും വര്‍ഷങ്ങളായി നിലനിന്നിരുന്നു. മുന്‍ ജനപ്രതിനിധികള്‍ക്കുള്ള നഗരസഭയുടെ ഔദ്യോഗിക അംഗീകാരത്തിന്‍റെയും ആദരവിന്‍റെയും പ്രതീകമായിരുന്നു ഈ സൈറണ്‍. പുതിയ തീരുമാനത്തോടെ ആ പാരമ്പര്യവും ഇനി ഓര്‍മകളുടെ ഭാഗമാകും.

Tags : Nattuvishesham DistrictNews

Recent News

Corehub Up