എളങ്കുന്നപുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു.
വൈപ്പിൻ: ജനജീവിതത്തിനു ഭീഷണി ആയി മാറിയ തെരുവുനായ്ക്കളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് കെഎൽസിഎ ഓച്ചന്തുരുത്ത് യൂണിറ്റ് പ്രവർത്തകർ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതിൽ രണ്ട് പേരുടെ കാലിലെ പരിക്ക് ഗുരുതരമാണ്. സ്ഥിതി രൂക്ഷമായിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് കെഎൽസിയെ പ്രവർത്തകർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഇന്നലെ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം കൈമാറി. പ്രശ്നത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പു നല്കിയതായി പ്രതിഷേധക്കാർ അറിയിച്ചു.
സമരത്തിന് ഡെൽസി ആന്റണി, സാബു വാര്യത്ത്, ആന്റണി സജി, എ.വി. വിനു, അനിൽ കളരിക്കൽ,ഷൈനി സെന്നീസ് തുടങ്ങിയവർ നേതൃത്വം നൽകി.