ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യരും (ഇടത്) തിലക് വര്‍മയും.
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരന്പരയിൽ വിജയം ആവർത്തിച്ച് പരന്പര പിടിക്കാൻ ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും.
ഹരാരെ സ്പോർട്സ് ക്ലബ്ബിൽ വൈകുന്നേരം 4.30നാണ് മത്സരം. ഇന്നു ജയിച്ചാൽ മൂന്നു മത്സര പരന്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ മിന്നും ജയം നേടിയ ശ്രേയസ് അയ്യരും സംഘവും 1-0ന്റെ ലീഡ് നേടിയിരുന്നു.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ വൻ പരാജയങ്ങൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്കും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
വൈഭവം കാത്ത്
ആദ്യ മത്സരത്തിൽ 19 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. രണ്ട് വർഷത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ പേസർ മയാങ്ക് യാദവ് 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിൽ തിളങ്ങി. വൈഭവിന് പുറമേ ഇഷാൻ കിഷന്റെയും (35) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (28*) ബാറ്റിംഗും ഇന്ത്യക്ക് നിർണായകമായി.
ദുർബല സംഘം
മറുഭാഗത്ത് സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്വെയ്ക്ക് പരന്പരയിൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ മുൻനിര ബാറ്റർമാർ തിരിച്ചുവരവ് നടത്തണം. കഴിഞ്ഞ മത്സരത്തിൽ ഒരു താരത്തിനും മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാനായില്ല. ബൗളിംഗ് നിരയും ദുർബലമാണ്.