x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമിതഅളവിൽ കരിങ്കല്ല് കയറ്റി ടോറസ് ലോറികൾ; അപകടഭീതി

വെബ് ഡെസ്ക്
Published: September 20, 2026 03:34 AM IST | Updated: September 20, 2026 03:34 AM IST

ദേശീയപാത ചുവന്നമണ്ണിൽ അമിത അളവിൽ കരിങ്കല്ല് കയറ്റിപ്പോകുന്ന ടോറസ് ലോറി.

പട്ടിക്കാട്: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ അമിത അളവിൽ കരിങ്കല്ല് കയറ്റി ടോറസ് ലോറികൾ കടന്നുപോകുന്നത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. അനുവദിച്ച അളവിലും മുകളിലാണ് വാഹനങ്ങളിൽ ഭാരം കയറ്റിയിട്ടുള്ളത്. മുകളിലേയ്ക്ക് ഉയർന്നുനിൽക്കുന്ന കല്ലുകൾ താഴേയ്ക്ക് വീഴാനും മറ്റുവാഹനങ്ങളിൽ പതിക്കാനും സാധ്യതയുണ്ട്. ഇത് വലിയ അപകടങ്ങൾക്കാണു വഴിയൊരുക്കുക.

അതേസമയം ദേശീയപാതയിൽ പലയിടത്തും വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണെന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്. സംസ്ഥാനത്ത് എവിടെയെങ്കിലും ഇത്തരം അപകടങ്ങൾ ഉണ്ടായാൽ വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നല്ലാതെ വേണ്ട ശാശ്വതനടപടികൾ സ്വീകരിക്കാൻ അധികാരികൾ തയാ റാകാറില്ല.
ഇക്കാര്യത്തിൽ ദേശീയപാതയിൽ യാത്രക്കാർക്കുവേണ്ട സുരക്ഷ ഒരുക്കാൻ ദേശീയപാത അധികൃതരും ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up