പ്രതീകാത്മക ചിത്രം
പാലാ: മീനച്ചിലാറ്റില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്ക കെടുതിയും ദുരന്തവും കുറയ്ക്കുന്നതിന് അടുക്കത്തും മൂന്നിലവ് കടവുപുഴ ആറിലും ഡാം നിര്‍മിച്ച് പരിഹാരം കാണണമെന്നു രാഷ്ട്രിയ ജനതാദള്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും മീനച്ചില്‍ താലൂക്ക് വികസന സമതിയംഗവുമായ പീറ്റര്‍ പന്തലാനി ആവശ്യപ്പെട്ടു. ഈ രണ്ടു ഡാമുകൾ നിര്‍മിച്ചാല്‍ എല്ലാ വര്‍ഷവും മഴക്കാലത്ത് മീനച്ചിലാറ്റില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത വെള്ളപ്പൊക്കവും മുന്നിലവ്, തീക്കോയി, ഈരാറ്റുപേട്ട, പാലാ, കിടങ്ങൂര്‍, ഏറ്റുമാനൂര്ഭാഗത്തും തുടര്‍ന്ന് പടിഞ്ഞാറന്‍ ഭാഗത്തേക്കുള്ള വെള്ളപ്പൊക്ക ദുരിതവും ഒരു പരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും.
1984 ഫെബ്രുവരി 18 ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് അടുക്കത്ത് ഡാം നിര്‍മിക്കുന്നതിന് തറക്കല്ല് ഇട്ടിരുന്നു. പ്രദേശവാസികളുടെ എതിര്‍പ്പും സ്ഥലം ഏറ്റെടു ക്കുന്നതിനുള്ള തടസങ്ങളും പരിസ്ഥിതി പ്രശ്നവും രാഷ്ട്രീയ എതിര്‍പ്പുകളുമാണ് പദ്ധതി നടപ്പാക്കുന്നതിന് തടസമായത്. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന ദുരിതവും വന്‍ നഷ്ടങ്ങളും കണക്കിലെടുത്ത് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കണമെന്ന് പീറ്റര്‍ പന്തലാനി ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews dam