x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ പകര്‍ച്ചവ്യാധി പിടിമുറുക്കി


Published: June 17, 2026 05:57 AM IST | Updated: June 17, 2026 05:57 AM IST

കൊല്ലം: ജില്ലയില്‍ പിടിമുറുക്കി പകര്‍ച്ചവ്യാധികള്‍. രണ്ടാഴ്ചയ്ക്കിടെ അഞ്ചുപേര്‍ മരണത്തിന് കീഴടങ്ങി. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, എച്ച്.വണ്‍ എന്‍.വണ്‍ എന്നിവ ബാധിച്ചാണ് മരണം. ഇടവിട്ട് പെയ്യുന്ന മഴയും തുടര്‍ന്നുണ്ടാകുന്ന കടുത്ത ചൂടും രോഗവ്യാപനം രൂക്ഷമാക്കിയതോടെ ആരോഗ്യവകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

മേലില സ്വദേശിനിയായ 77കാരി ഡെങ്കിപ്പനി ബാധിച്ചും കടയ്ക്കല്‍ സ്വദേശിയായ 59കാരന്‍ എലിപ്പനി ബാധിച്ചും ഏരൂര്‍ സ്വദേശിനിയായ 68കാരി എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചുമാണ് മരിച്ചത്.

കൂടാതെ മഞ്ഞപ്പിത്തം ബാധിച്ച് കൊറ്റങ്കര സ്വദേശിനിയായ 73കാരിയും ശൂരനാട് നോര്‍ത്ത് സ്വദേശിനിയായ 64കാരിയും മരിച്ചു.

അസ്ഥിരമായ കാലാവസ്ഥ രോഗാണുക്കളും കൊതുകുകളും പെരുകാന്‍ കാരണമായതോടെ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെല്ലാം പനിബാധിതരെ കൊണ്ടു നിറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം 67 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ബാധിച്ച് 16 പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

നെടുമ്പന, അഞ്ചല്‍, കടയ്ക്കല്‍ തുടങ്ങിയ മേഖലകളിലാണ് നിലവില്‍ രോഗവ്യാപനം കൂടുതല്‍ ശക്തമായിട്ടുള്ളത്. തൃക്കോവില്‍വട്ടം, പെരിനാട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
സാധാരണ പകര്‍ച്ചപ്പനികള്‍ക്ക് പുറമെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്നുപേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

 

Tags :

Recent News

Corehub Up