x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുണ്ടായിത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടം പൊളിക്കണം: മനുഷ്യവകാശ കമ്മീഷൻ

വെബ് ഡെസ്ക്
Published: July 14, 2026 05:59 AM IST | Updated: July 14, 2026 05:59 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട് : കുണ്ടായിത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം അപകടാവസ്ഥയിലായ പഴയ ആശുപത്രി കെട്ടിടം നിയമാനുസൃത നടപടിക്രമം പാലിച്ച് എത്രയും വേഗം പൊളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പകരം സംവിധാനങ്ങൾ ഏർപ്പെടുത്തി പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം.

കോഴിക്കോട് കോർപറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ കോഴിക്കോട് ജില്ലാ കളക്ടറും നടപടിയെടുത്ത് 15 ദിവസത്തിനകം കമ്മീഷൻ ഓഫീസില്‍ റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 21 ന് രാവിലെ 10.30 ന് വെസ്റ്റ്ഹിൽ പിഡബ്ല്യുഡി റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പ്രതിദിനം മുന്നൂറിലധികം രോഗികളെത്തുന്ന ആരോഗ്യ കേന്ദ്രത്തിലെ വിള്ളൽ വീണ പഴയ കെട്ടിടത്തിലാണ് മരുന്നുകൾ സൂക്ഷിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർ ജോലി ചെയ്യുന്നതും ഇവിടെയിരുന്നാണ്. രോഗികളുടെയും ജീവനക്കാരുടെയും ജീവന് കെട്ടിടം ഭീഷണിയായി മാറുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

Tags : Nattuvishesham LocalNews

Recent News

Corehub Up