x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഴവറ്റയില്‍ കടുവാസാന്നിധ്യം; തെരച്ചില്‍ ഊര്‍ജിതമാക്കി

വെബ് ഡെസ്ക്
Published: August 12, 2026 03:23 AM IST | Updated: August 12, 2026 03:23 AM IST

കടുവയുടെ കാല്‍പ്പാടുകള്‍.

മീനങ്ങാടി: വാഴവറ്റയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനപാലകര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. മേപ്പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഏഴാഞ്ചിറ ഭാഗത്താണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കാല്‍പ്പാടുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മേപ്പാടി റേഞ്ചില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു.

ഇതുവരെ വന്യജീവി ശല്യം കാര്യമായി ഇല്ലാത്ത പ്രദേശത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്തിന്‍റെ ഭൂരിഭാഗവും തോട്ടങ്ങളായതിനാല്‍ ഇരതേടിയാകാം കടുവ ഇവിടെയെത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനപാലകര്‍ മേഖലയില്‍ നിരീക്ഷണവും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

ചീരാലില്‍ ഒരു കൂടുകൂടി സ്ഥാപിക്കും

സുല്‍ത്താന്‍ ബത്തേരി: ചീരാല്‍, നമ്പ്യാര്‍കുന്ന് പ്രദേശങ്ങളില്‍ ഭീതിപരത്തുന്ന കടുവയെ പിടിക്കാന്‍ ഒരു കൂടുകൂടി സ്ഥാപിക്കും. ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട നമ്പ്യാര്‍കുന്ന് ആര്‍ത്തുവയല്‍ ഭാഗത്താണ് കൂട് സ്ഥാപിക്കുക.
ഇതിനുള്ള ഉത്തരവ് ഉന്നത ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി യാത്രക്കാരന്‍ കടുവയെ കണ്ടു. നമ്പ്യാര്‍കുന്ന് ആശ്രമം റോഡ് മുറിച്ചുകടക്കുന്ന കടുവയെയാണ് പ്രദേശവാസി ചെറുപറമ്പില്‍ അമല്‍ കണ്ടത്. രാത്രി പത്തരയോടെ ചീരാലില്‍നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കടുവ അമലിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആര്‍ത്തുവയലില്‍ ഇന്നലെ രാവിലെയാണ് കടുവയുടെ കാല്‍പ്പാടുകള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞദിവസം വെള്ളച്ചാല്‍ ഒപ്പമറ്റം റെജിയുടെ രണ്ട് പോത്തുകളെ കടുവ കൊന്ന സ്ഥലത്ത് കൂട് വച്ചിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിന് വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഈ കടുവ ഏത് വനപ്രദേശത്തുനിന്ന് വന്നതാണ് എന്നതില്‍ പരിശോധന നടത്തിവരികയാണ്. ചീരാല്‍, നമ്പ്യാര്‍കുന്ന് മേഖലകളില്‍ രണ്ട് കടുവകളാണ് ഭീതിപരത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് മുത്താച്ചിക്കുനിയില്‍ പോത്തിനെ കൊന്ന കടുവ വയനാട് വന്യജീവി സങ്കേതത്തിലുള്ളതും ഇപ്പോള്‍ നമ്പ്യാര്‍കുന്ന് മേഖലയല്‍ ഭീതിപരത്തുന്നത് മുതുമല വനത്തില്‍നിന്ന് എത്തിയതുമാണെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.

Tags : Nattuvishesham DistrictNews DeepikaNews Tiger

Recent News

Corehub Up