x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറുകിലോ കഞ്ചാവുമായി കഴക്കൂട്ടത്ത് രണ്ടുപേർ പിടിയിൽ

വെബ് ഡെസ്ക്
Published: August 13, 2026 01:05 AM IST | Updated: August 13, 2026 01:05 AM IST

നൗഷാദ് ഖാൻ മാഹിൻ കണ്ണ്

കഴക്കൂട്ടം : ഓണം പ്രമാണിച്ച് നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പനയ്ക്കായി ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവന്ന ആറു കിലോ കഞ്ചാവ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘം പിടികൂടി.

പാപ്പനംകോട് തുമ്പാനൂർ പനങ്ങോട് മരുതുംമൂട് വീട്ടിൽ നൗഷാദ് ഖാൻ (49), വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ പുതുവൽ പുത്തൻ പുത്തൻവീട്ടിൽ മാഹിൻ കണ്ണ് (45) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ പലസാ എന്ന സ്ഥലത്തുനിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പലാസയിൽനിന്നും പ്രതികൾ മയക്കുമരുന്നു കടത്തിക്കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരളത്തിലേക്കു വരുന്ന ട്രെയിനുകൾ ഡാൻസഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

സംശയം തോന്നിയ പ്രതികൾ ട്രെയിൻ ഉപേക്ഷിച്ചു ലോറിയിലും കാറിലും മറ്റുമായി കഞ്ചാവ് കോയമ്പത്തൂരിൽ എത്തിക്കുകയായിരുന്നു. അവിടെനിന്നും നിരവധി വാഹനങ്ങളിൽ മാറി കയറ്റി കഞ്ചാവ് എറണാകുളത്ത് എത്തിച്ചു. അവിടെനിന്നും ഇന്നലെ പുലർച്ചെ ഊബർ ടാക്സിയിൽ യാത്ര തിരിച്ച സംഘത്തെ കഴക്കൂട്ടത്തുവച്ചു ഡാൻസഫ് സംഘം തടയുകയായിരുന്നു. പോലീസിനെ തിരിച്ചറിഞ്ഞ സംഘം അതിവേഗത്തിൽ വാഹനം ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ കഴക്കൂട്ടം മിഷൻ ആശുപത്രിയ്ക്ക് മുന്നിൽ കാത്തുനിന്ന മറ്റൊരു ഡാൻസഫ്‌ സംഘം പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രതികൾക്കെതിരെ നേരത്തെയും മയക്കു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി പോലീസ് നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ വി. ഗോപകുമാർ, എസ്ഐ മാരായ വൈശാഖ്, മിഥുൻ, വിനോദ്, അജേഷ് എന്നിവരും 15 ഓളം ഉദ്യോഗസ്ഥരും ചേർന്നാണു പ്രതികളെ കുടുക്കിയത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഷെഹൻഷാ കേസന്വേഷണത്തിനു നേതൃത്വം നൽകി.

Tags : Nattuvisesham DistrictNews DeepikaNews arrest

Recent News

Corehub Up