x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആകാശദൂത് കണ്ട് തിയറ്ററിലിരുന്ന് കരഞ്ഞെന്ന് വി.ഡി. സതീശന്‍

വെബ് ഡെസ്ക്
Published: July 19, 2026 12:40 AM IST | Updated: July 19, 2026 12:40 AM IST

വി.ഡി. സതീശന്‍

കോട്ടയം: സിബി മലയിലിന്‍റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുക്കാന്‍ ഏറ്റവും യോഗ്യന്‍ താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. സിബി മലയിലിന്‍റെ പടം വന്നാല്‍ ആദ്യ ഷോയില്‍ തന്നെ കാണുമായിരുന്നു. അതില്‍ കണ്ടന്‍റുണ്ട്, സിനിമയുണ്ട്. സാമൂഹ്യ വീക്ഷണമുണ്ട്. വളരെ പ്രധാനപ്പെട്ട സന്ദശവുമുണ്ടാകും.

സിബിയുടെ വളരെ പ്രശസ്തമായ സിനിമ ആകാശദൂത് സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് സെക്കന്‍ഡ് ഷോയാണു കണ്ടത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സങ്കടം അടക്കാനായില്ല. തിയറ്ററിലിരുന്നു വലിയ രീതിയില്‍ കരഞ്ഞു. തിരിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചില്ല. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ എന്‍റെ സുഹൃത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഞാന്‍ അത് വീണ്ടും ഓര്‍ത്തെടുത്തത്.

ആകാശദൂത് കണ്ടിട്ട് കരായത്തവര്‍ ആരുമില്ല. കരയാത്തവര്‍ മനുഷ്യരാണെന്ന് എനിക്ക് തോന്നില്ല ഓരോ അവാര്‍ഡുകളും ധന്യമാകുന്നത് അത് ആര്‍ക്കു നല്‍കുന്നു എന്നതിലൂടെയാണ്. മലയാളി ഹൃദയത്തില്‍ സ്വീകരിച്ച് ഏറെ ആദരിക്കുന്ന സംവിധായകനാണ് സിബി മലയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags : Local News Nattuvishesham V.D. Satheesan Aakashadoot

Recent News

Corehub Up