x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി കാലാവസ്ഥ

വെബ് ഡെസ്ക്
Published: August 2, 2026 11:25 PM IST | Updated: August 2, 2026 11:25 PM IST

ഹാര്‍ബറിലെത്തിച്ച കിളിമീന്‍.

ചവറ: ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള രണ്ടു ദിവസവും മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. കാലാവസ്ഥ മുന്നറിയിപ്പു കാരണം പല ബോട്ടുകളും കടലില്‍ പോയില്ല. പോയ ബോട്ടുകള്‍ക്ക് കാര്യമായ രീതിയില്‍ മീന്‍ ലഭിച്ചതും ഇല്ല. വലുതും ഇടത്തരവുമായ കിളിമീനുകള്‍, വെള്ള കണവ എന്നിവയാണ് ആദ്യ രണ്ട് ദിനത്തില്‍ ബോട്ടുകള്‍ക്ക് ലഭ്യമായത്.

പ്രതികൂല കാലാവസ്ഥ ഈ മേഖലയ്ക്ക് തിരിച്ചടിയാവുകയാണ്. കിളിമീന്‍, കരിക്കാടി, കഴന്തന്‍, കണവ തുടങ്ങിയ മീനുകള്‍ വരുംദിവസങ്ങളില്‍ ബോട്ടുകള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആദ്യദിനത്തില്‍ 40 ഓളം ബോട്ടുകളും രണ്ടാം ദിനത്തില്‍ നൂറോളം ബോട്ടുകളും മാത്രമാണ് കടലില്‍ പോയത്. ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് ഉള്ളതുകൊണ്ട് മിക്ക ബോട്ടുകളും കടലില്‍ പോകാതെ കിടക്കുകയാണ്.

മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തിയ ബോട്ടുകള്‍ക്ക് ലഭിച്ചത് കിളിമീനായിരുന്നു. അതേസമയം, പോയിട്ടുള്ള വലിയ ട്രോളിംഗ് ബോട്ടുകള്‍ എത്താന്‍ ഒരാഴ്ചയിലേറെ ഇനിയുമെടുക്കും.ഇവരിലാണ് വ്യാപാരികളുടെ പ്രതീക്ഷ മുഴുവന്‍. കയറ്റുമതിയിനങ്ങള്‍ സാധാരണ എത്തിക്കുക ഇക്കൂട്ടരാണ്. 52 ദിവസത്തെ വറുതി മാറാന്‍ നല്ല ചാകരയും വിലയും കിട്ടണം. ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍ തുറുഖങ്ങളില്‍നിന്നുമാണ് ബോട്ടുകള്‍ കടലിലിറങ്ങിയത്.

ഇന്നലെ ഹാര്‍ബറുകളില്‍ എത്തിയ ബോട്ടുകള്‍ക്ക് 50000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ കിട്ടി. കടമായി വന്ന ബോട്ടുകളും ഉണ്ട്. ഹാര്‍ബറുകളില്‍ കമ്പനികള്‍ക്കായുള്ള ചരക്കുകള്‍ എത്തിതുടങ്ങിയിട്ടില്ല.വരും ദിവസങ്ങളില്‍ ഏറെ പ്രതീക്ഷയിലാണ് ഈ മേഖല. ചെറിയ ബോട്ടുകള്‍ക്ക് പ്രതിദിനം ഡീസല്‍, ഐസ്, തൊഴിലാളികളുടെ ചെലവ് ഉള്‍പ്പെടെ ഏകദേശം 50000 രൂപയ്ക്ക് മുകളില്‍ ചിലവ് വരുമ്പോള്‍ 70 മുതല്‍ 110 അടി വരെയുള്ള വലിയ ബോട്ടുകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് ബോട്ട് ഉടമകള്‍ പറയുന്നു.

വലിയ ബോട്ടില്‍ ഡ്രൈവര്‍, സ്രാങ്ക് ഉള്‍പ്പെടെ 13 വരെ തൊഴിലാളികളും ചെറിയ ബോട്ടുകളിലായി ഏകദേശം എട്ടുവരെ തൊഴിലാളികളുമുണ്ടാകും. വലിയ ബോട്ടുകള്‍ ഏറിയ ഭാഗവും ആഴ്ചകള്‍നീണ്ട മത്സ്യ ബന്ധനത്തിനാണ് പോകാറുള്ളത്. രജിസ്‌ട്രേഷന്‍ ഇല്ലാതെയും ലൈസന്‍സ് പുതുക്കാതെയം കളര്‍ കോഡ് ഇല്ലാതെയും ജീവന്‍ രക്ഷാ ഉപകരണങ്ങളായ ലൈഫ് ബോയ, ജാക്കറ്റ് ഇവ ഇല്ലാതെയും കടലില്‍ പോകുന്ന യാനങ്ങള്‍ക്കെതിരേ കെ എംഎഫ്ആര്‍എ ആക്‌ട് പ്രകാരം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം അറിയിച്ചിട്ടുണ്ട്.

 

Tags : NattuVishasham DistrictNews

Recent News

Corehub Up