x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യ ജീവിശല്യം : പ്രത്യേക കൃഷിയും സബ്സിഡി പദ്ധതിയും വേണമെന്ന് മലയോര ജനജാഗ്രതാ സമിതി


Published: June 11, 2026 05:50 AM IST | Updated: June 11, 2026 05:50 AM IST

കരുവാരകുണ്ട്: മവന്യജീവി ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വനാതിർത്തിയോട് ചേർന്നുള്ള കൃഷിഭൂമികളിൽ വന്യമൃഗങ്ങളെ ആകർഷിക്കുന്ന ഇടവിളകൾക്ക് പകരം മഞ്ഞൾ, കൂവ, കൊടുവേലി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ പ്രത്യേക സബ്സിഡി പദ്ധതി നടപ്പാക്കണമെന്ന് മലയോര ജനജാഗ്രതാ സമിതി.
വനംവകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് സമിതി ഇക്കാര്യം ഉന്നയിച്ചത്.

വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കൈതച്ചക്ക, വാഴ തുടങ്ങിയ വിളകൾ വന്യമൃഗങ്ങളെ ആകർഷിക്കുന്നതിനാൽ ഇതിനു പകരം വന്യമൃഗങ്ങൾ എത്താൻ സാധ്യത കുറവുള്ള വിളകൾ പ്രോത്സാഹിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വനാതിർത്തിയിലുള്ള സർക്കാർ ഭൂമികൾ പാട്ടത്തിന് നൽകി, അടിക്കാട് വെട്ടി മഞ്ഞൾ ഉൾപ്പെടെയുള്ള കൃഷികൾ വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ജനവാസ മേഖലയിൽ ഇത്തരത്തിൽ കൃഷിയിടങ്ങൾ രൂപപ്പെടുന്നത് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഒരു പരിധിവരെ തടയാൻ സഹായകരമാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സമിതി ഭാരവാഹികളായ ഒ.പി. ഇസ്മായിൽ, അയ്യൂബ് മേലേടത്ത്, മാനുവൽകുട്ടി മണിമല എന്നിവർ മന്ത്രി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up