x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരവൂര്‍-മയ്യനാട് കായല്‍ പാലം യാഥാർഥ്യമാകുമോ..‍?


Published: June 27, 2026 06:37 AM IST | Updated: June 27, 2026 06:37 AM IST

റെയില്‍വേ പാലത്തിന് സമാന്തരമായി നിര്‍ദിഷ്‌ട പരവൂര്‍ - മയ്യനാട് കായല്‍ പാലം കടന്നുപോകുന്ന കായല്‍ പ്രദേശം.

പരവൂര്‍: ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ പരവൂര്‍ നഗരത്തെയും മയ്യനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കായല്‍ പാലം ഇത്തവണയെങ്കിലും അക്കരെ ഇക്കരെ എത്തുമോയെന്നു ചോദിക്കുകയാണ് നാട്ടുകാര്‍. ബജറ്റില്‍ തുക വകയിരുത്തിയതിനാല്‍ കായല്‍പ്പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന കായല്‍ പാലം പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പുനരാരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്. പരവൂരില്‍ നിന്ന് മാമൂട്ടില്‍ റെയില്‍പ്പാലം കടന്ന് മൂന്നു മിനിറ്റുകൊണ്ടാണ് തീവണ്ടികള്‍ മയ്യനാട്ട് എത്തുന്നത്. റെയില്‍പ്പാലത്തിനു സമാന്തരമായാണ് കായല്‍പ്പാലത്തിന്‍റെയും രൂപരേഖ.

പി.കെ.കെ. ബാവ ഇരവിപുരം മണ്ഡലത്തിലെ ജനപ്രതിനിധിയും പൊതുമരാമത്തു മന്ത്രിയുമായിരിക്കുമ്പോഴാണ് പരവൂര്‍ കായലിനു കുറുകെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ബജറ്റില്‍ പ്രാരംഭ പഠനത്തിനാവശ്യമായ തുകയും വകയിരുത്തി. പഠനവും പ്രാരംഭ നടപടികളും കഴിഞ്ഞെങ്കിലും മന്ത്രിസഭ മാറിയതോടെ തുടര്‍പ്രവര്‍ത്തനം നിലച്ചു. ഏറെക്കാലമായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു.

പരവൂര്‍ നഗരത്തിന്‍റെയും മയ്യനാട് പഞ്ചായത്തിന്‍റെയും കൊല്ലത്തിന്‍റെയും വികസനത്തിന് ഗതിവേഗം നല്‍കുന്ന പാലത്തിന്‍റെ ഫയലുകളാണ് അധികൃതരുടെ അനാസ്ഥ കാരണം മുങ്ങിക്കിടന്നത്. അടിക്കടി തകരുന്ന തീരദേശ റോഡിന് ബദലായി സുരക്ഷിതമായ ഒരു പാതയാകും പാലത്തിലൂടെ ലഭിക്കുക. ടൂറിസം രംഗത്തും പാലം വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

കടലും കായലും ആസ്വദിച്ചുള്ള തീരദേശയാത്രയ്ക്കും പാലം വഴിയൊരുക്കും. കൊട്ടിയത്ത് എത്തുന്നവര്‍ക്ക് പുല്ലിച്ചിറ വഴി പരവൂര്‍ കടന്ന് വര്‍ക്കലയിലും മറ്റു തീരദേശമേഖലയിലും എത്തിച്ചേരാന്‍ പാലം ഉപകരിക്കും. ദൂരവും സമയവും ലാഭിക്കാം.

പരവൂര്‍-മയ്യനാട് കായല്‍ പാലം നിര്‍മിച്ചാല്‍ വര്‍ക്കല-മുക്കം-കൊല്ലം ബീച്ചുകളെ ബന്ധിപ്പിക്കുന്ന റോഡായും ഇതു മാറും. പരവൂര്‍ കുറുമണ്ടല്‍ ധര്‍മ ശാസ്താക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡും പുല്ലിച്ചിറ - കാക്കോട്ടുമൂല റോഡും അവസാനിക്കുന്നത് കായലിന്റെ ഇരുകരകളിലുമാണ്. അനുബന്ധ പാതകള്‍ നിലവിലുള്ളതിനാല്‍ വലിയ ചെലവ് ഒഴിവാകുമെന്ന് മയ്യനാട് പഞ്ചായത്ത് അംഗം വിപിന്‍ ജോസ് ചൂണ്ടിക്കാട്ടി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up