x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവകര്‍ഷകന്‍ എം.എസ്. സിജുവിന് സിടിസിആര്‍ഐയുടെ ദേശീയ പുരസ്കാരം

വെബ് ഡെസ്ക്
Published: July 26, 2026 02:32 AM IST | Updated: July 26, 2026 02:32 AM IST

എം.എസ്. സിജു

നെയ്യാറ്റിന്‍കര: മണ്ണിലെ മധുരവിജയത്തിനൊപ്പം ദേശീയ പുരസ്കാരംകൂടി പ്രാപ്തമായപ്പോള്‍ വെങ്കടന്പ് കുളത്തൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ എം.എസ്. സിജു എന്ന യുവകര്‍ഷകന് ഇരട്ടിസന്തോഷം.

കൃഷി വെറുമൊരു തൊഴിലല്ലെന്നും നാടിന്‍റെ സംസ്‌കാരമാണെന്നും സ്വജീവിതത്താല്‍ തെളിയിക്കുന്ന സിജുവിന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്‍റെ (സിടിസിആര്‍ഐ) ദേശീയ പുരസ്കാരം നാളെ സമ്മാനിക്കും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ കിഴങ്ങുവിള ഇനങ്ങളും നൂതന സാങ്കേതികവിദ്യകളും സ്വന്തം മണ്ണിൽ വിജയകരമായി പ്രാവർത്തികമാക്കുകയും മറ്റു കർഷകരിലേക്ക് പ്രചരിപ്പിക്കുകയും ചെയ്തതിന്‍റെ ഫലമായാണ് സിജു ഈ പുരസ്കാരത്തിന് അര്‍ഹനായത്.

രാജ്യത്തെ മാതൃകാ കർഷകരെ ആദരിക്കുന്നതിനായി നൽകുന്ന ഈ അഭിമാന പുരസ്കാരം നാടൻ കൃഷിരീതികൾക്കും യുവ കർഷകരുടെ അശ്രാന്ത പരിശ്രമത്തിനുമുള്ള വലിയൊരു അംഗീകാരമാണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up