x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോധികയെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 23, 2026 12:46 AM IST | Updated: July 23, 2026 12:46 AM IST

ജിജോ ജോസഫ്

തിരുവല്ല: ബന്ധുവായ വയോധികയെയും അവരുടെ മകളെയും വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയും, ലൈംഗിക ചുവയോടെ അപമാനിക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കീഴ് കടപ്ര പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫ് (39)നെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അറസ്റ്റിലായ ജിജോ 2011ല്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയാണ്. തന്‍റെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും എതിര്‍ത്ത് ബഹളം വച്ച പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ നിന്ന് വീണ് ബോധരഹിതയാകുകയും ചെയ്തിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇപ്പോള്‍ ബന്ധുവായ സ്ത്രീയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത്. ഇയാള്‍ തിരുവല്ല, പുളിക്കീഴ്, മാവേലിക്കര, പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പുളിക്കീഴ് എസ്ഐ പ്രബോധ് ചന്ദ്രൻ, സിപിഒമാരായ സജില്‍, രഞ്ജു, അരുണ്‍ ദാസ് അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up