പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: റോഡ് നിയമം ലംഘിച്ച് തെറ്റായ ദിശയിലൂടെയെത്തിയ ബൈക്ക് യാത്രക്കാരെ ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ സംഘം മാരകായുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കഠിനംകുളം മലമേൽ പറമ്പ് പാർവതി ഭവനിൽ അഖിലിനാണ് (28) മുതുകിലും നടുഭാഗത്തും ആഴത്തിൽ കുത്തേറ്റത്. അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി
ചൊവ്വാഴ്ച രാത്രി 11.30-ഓടെ മോഹനപുരം ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്ത് വിഷ്ണുദേവിനൊപ്പം കാറിൽ പോത്തൻകോട് ഭാഗത്ത് യാത്ര ചെയ്യുകയായിരുന്നു അഖിൽ. ഈ സമയം എതിർദിശയിൽനിന്ന് അപകടകരമായ രീതിയിൽ ബൈക്കോടിച്ച് വന്ന മൂന്നുപേരെ ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘം അഖിലിന്റെ കാർ തടഞ്ഞുനിർത്തുകയും നടുറോഡിൽ അസഭ്യവർഷം നടത്തുകയും പ്രതികളിലൊരാൾ കൈയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് അഖിലിനെ കുത്തിവീഴ്ത്തുകയായിരുന്നു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലിസ്് കേസെടുത്തു.