പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: വിഴിഞ്ഞത്തെ സ്വകാര്യ ബാറിൽ യുവാക്കളുടെ സംഘം തമ്മിൽ തല്ലി. പരിഹരിക്കാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശിയെ ബീയർകുപ്പികൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു. ഒരാൾ അറസ്റ്റിൽ.
അദാനി തുറമുഖത്തെ ക്രെയിൻ ഓപ്പറേറ്ററും ഉത്തർപ്രദേശ് സ്വദേശിയുമായ ചഞ്ചൽകുമാറി(26) നാണു തലയ്ക്കു പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള സ്വദേശി രാജേഷിനെ (30) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ് തു. ശനിയാഴ്ച രാത്രിയിലായിരു ന്നു സംഭവം.
കോട്ടപ്പുറം സ്വദേശികളായ യുവാക്കൾ സംഘമായെത്തി മദ്യപിക്കുന്നതിടയിൽ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ചഞ്ചൽ ശ്രമിച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന യുവാവ് ബിയർകുപ്പികൊണ്ട് ചഞ്ചലിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡു ചെയ്തു.
25000 രൂപ മോഷണംപോയി
നെടുമങ്ങാട്: പനവൂർ ചപ്പാത്ത് സ്വദേശി ഉഷാകുമാരിയുടെ വീട്ടിൽ അടുക്കളയുടെ പൂട്ട് തകർത്ത് മോഷണം. മുറിയിൽ മേശപ്പുറത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും മൊബൈലും മോഷ്ടാക്കൾ കവർന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു മോഷണം. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.