x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാഭ്യാസ സംശയങ്ങൾ


Published: May 31, 2026 10:57 PM IST | Updated: May 31, 2026 10:57 PM IST

കേരള ഗവണ്‍മെന്‍റ് ആർക്കിടെക്ചറിൽ കോളജുകളിലും സർക്കാരിന്‍റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മറ്റ് ആർക്കിടെക്ചർ കോളജുകളിലും ബിആർക്ക് പഠിക്കുന്നതിന് നാറ്റ സ്കോർ മാത്രമാണോ പരിഗണിക്കുന്നത്? എൻഐടിയിലും ഐഐടിലും ഈ സ്കോർ തന്നെയാണോ പ്രവേശനത്തിനായി പരിഗണിക്കുന്നത് ? ഈ വർഷം നാറ്റ പരീക്ഷയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന് പറയുന്നു. എന്താണ് പ്രധാന മാറ്റങ്ങൾ?

നന്ദിനി കൃഷ്ണൻ നിലന്പൂർ

കേരളത്തിലെ ഗവണ്‍മെന്‍റ് കോളജുകൾ ഉൾപ്പെടെ ബിആർക്ക് പ്രോഗ്രാം നടത്തുന്ന എല്ലാ കോളജുകളിലേക്കും പ്രവേശനത്തിനായി പരിഗണിക്കുന്നത് പന്ത്രണ്ടാം ക്ലാസിൽ ലഭിച്ച മാർക്കിനോടൊപ്പം നാറ്റാ പരീക്ഷയിൽ ലഭിക്കുന്ന സ്കോറാണ്. എന്നാൽ, എൻഐടികളും ഐഐടികളും ആർക്കിടെക്ചർ പഠനത്തിന് പ്രവേശനം നൽകുന്നതിനായി പരിഗണിക്കുന്നത് നാറ്റ സ്കോർ അല്ല.

എൻഐടിയിൽ ബിആർക്ക് പ്രോഗ്രാമിന് പ്രവേശനം ലഭിക്കുന്നതിനായി പരിഗണിക്കുന്ന യോഗ്യത ജെഇഇ മെയിൻ പേപ്പർ രണ്ടിന്‍റെ സ്കോറാണ്. ഐഐടികളിൽ ജെഇഇ അഡ്വാൻസിനു ശേഷം നടത്തുന്ന ആർക്കിടെക്ട് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സ്കോറാണ് പ്രവേശനത്തിനായി പരിഗണിക്കുന്നത്. ഈ വർഷം നാറ്റ പരീക്ഷയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഈ വർഷം മുതൽ നാറ്റ പരീക്ഷയുടെ മാർക്ക് കൂടാതെ മാർക്കിന്‍റെ അടിസ്ഥാനത്തിലുള്ള പെർസന്‍റൈൽ സ്കോറും റിസൾട്ട് കാർഡിൽ ഉണ്ടായിരിക്കും. സ്കോറിന്‍റെ വാലിഡിറ്റി ഒരു വർഷത്തേക്ക് മാത്രമായിരിക്കും.

പതിനൊന്നാം ക്ലാസുകാർക്ക് ഈ വർഷം നാറ്റ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനോ പരീക്ഷ എഴുതുന്നതിനോ അനുവാദമില്ല.

ഫിസിക്സ്, കണക്ക് എന്നിവ പഠിച്ച 45 % മാർക്കോടെ 12 ക്ലാസ് ജയിച്ചവർക്കും ഈ വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നവർക്കും ഈ വർഷത്തെ നാറ്റ പരീക്ഷ എഴുതുന്നതിനുള്ള യോഗ്യതയുണ്ട്. 12 ക്ലാസിൽ ഫിസിക്സ്, മാത്തമാറ്റിക്സ് കൂടാതെ കെമിസ്ട്രി പഠിക്കാത്ത കുട്ടികൾക്കും നാറ്റ പരീക്ഷ എഴുതുന്നതിനുള്ള യോഗ്യതയുണ്ട്. ഈ ഗണത്തിൽപ്പെടുന്ന കുട്ടികൾ കെമിസ്ട്രി സബ്ജക്ടിനു പകരം ബയോളജി, കംപ്യൂട്ടർ സയൻസ് അടക്കമുള്ള മറ്റേതെങ്കിലും സയൻസ് സബ്ജക്ടുകൾ പഠിക്കുന്നവർക്കും ഈ വർഷം നാറ്റ പരീക്ഷയെഴുതാൻ യോഗ്യതയുണ്ട്.
എന്നാൽ, പരീക്ഷയുടെ പഴയ ക്രമത്തിൽ മാറ്റങ്ങൾ ഒന്നുമില്ല. പരീക്ഷയുടെ പാർട്ട് എ ഡ്രോയിംഗ് ഉൾപ്പെടുന്ന ഭാഗം ഓഫ് ലൈൻ ആയും പാർട്ട് ബി കംപ്യൂട്ടർ അധിഷ്ഠിത അഡാപ്റ്റീവ് രീതിയിലുമാണ് പരീക്ഷ നടത്തുന്നത്.

ഇവിടെ അഡാപ്റ്റീവ് പരീക്ഷാ രീതി എന്നത് കംപ്യൂട്ടർ അധിഷ്ഠിതമായ ഒരു പരീക്ഷ രീതിയാണ്. ഇതിൽ വിദ്യാർഥി ശരി ഉത്തരങ്ങൾ നൽകുന്നതനുസരിച്ച് ചോദ്യങ്ങളുടെ നിലവാരം അതുപോലെ നിൽക്കുകയോ കൂടുകയോ ചെയ്യും. എന്നാൽ പരീക്ഷ എഴുതുന്നയാൾ തെറ്റായ ഉത്തരങ്ങളാണ് നൽകുന്നതെങ്കിൽ ചോദ്യങ്ങളുടെ നിലവാരം വർധിക്കുന്നില്ലെന്നു മാത്രമല്ല എളുപ്പം ചെയ്യാവുന്ന ചോദ്യങ്ങൾ ആയിരിക്കും ലഭിക്കുക. പക്ഷേ ഇവിടെ ഓർത്തിരിക്കേണ്ട കാര്യം നിലവാരം കൂടിയ ചോദ്യങ്ങൾ ചെയ്യുന്പോൾ വെയിറ്റേജ് കൂടുതലാക്കി അതിനനുസരിച്ച് സ്കോർ ഉയരുകയും ചെയ്യും. എളുപ്പമുള്ള ചോദ്യങ്ങൾക്കാണ് ഉത്തരം നൽകുന്നതെങ്കിൽ സ്കോർ കുറഞ്ഞതായിരിക്കും.

രണ്ടുഘട്ടങ്ങളിലായാണ് ഈ വർഷവും നാറ്റാ പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിൽ വേണമെങ്കിൽ രണ്ടു തവണ പരീക്ഷ എഴുതാം. രണ്ടു പരീക്ഷയിലെയും മികച്ച സ്കോർ ആയിരിക്കും പരിഗണിക്കുക.

ആദ്യഘട്ടം പരീക്ഷ എഴുതാൻ സാധിക്കാത്തവർ രണ്ടാംഘട്ടമാണ് പരീക്ഷ എഴുതാൻ തയാറാക്കുന്നതെങ്കിൽ രണ്ടാംഘട്ടം നടക്കുന്ന കൗണ്‍സലിംഗ് നടപടികൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് മാത്രമേ ഇവരെ പരിഗണിക്കൂ.

 അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ്
9496181703
([email protected])

Tags : Educational doubts

Recent News

Corehub Up