x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിടപ്പുമുറിക്കുള്ളില്‍ തുണി ഉണക്കുന്ന ശീലമുണ്ടോ? എങ്കിൽ രോഗങ്ങൾ പിന്നാലെയുണ്ട്


Published: May 21, 2026 02:23 PM IST | Updated: May 21, 2026 02:23 PM IST

 

അലർജിക് റൈനൈറ്റിസിന്‍റെ സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ - അലർജിക് റൈനറ്റിസ് (Non-allergic Rhinitis).

രോഗ കാരണമായി ഹോർമോൺ ഘടകങ്ങളും

ഗർഭധാരണ സമയത്തും മുലയൂട്ടുന്ന നാളുകളിലും ആർത്തവ സമയത്തിലുമൊക്കെയുള്ള ഹോരർമോൺ വ്യതിയാനം, ഗർഭ നിരോധന ഗുളികകൾ എന്നിവ നേസൽ മ്യൂകോസൽ(nasal mucosal) രക്തക്കുഴലുകളെ ബാധിക്കും.

രാവിലത്തെ അലർജിയുടെ ലക്ഷണങ്ങൾ പ്രതിരോധിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കിടപ്പുമുറിയിൽ കാർപെറ്റ് ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാക്വം ക്ലീൻ (Vaccum clean) ചെയ്യുക.

2. തലയിണ ഉറയും കിടക്കവിരിയും പതിവായി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

3. കിടപ്പുമുറിയിലോ കിടക്കുന്ന സ്ഥലത്തോ വളർത്തുമൃഗങ്ങളെ അനുവദിക്കരുത്.

4. ഗൃഹോപകരണങ്ങൾ, ഉറങ്ങുന്ന സ്ഥലം, കിടക്ക എന്നിവ പൊടി തുടച്ചുകളഞ്ഞ് വൃത്തിയായി സൂക്ഷിക്കുക.

5. ഈർപ്പമുള്ള മുറിയിൽ ഉറങ്ങുന്നത് ഒഴിവാക്കുക.

6. കിടപ്പുമുറിയിൽ ഈർപ്പമുള്ളതോ നനവുള്ളതോ ആയ വസ്ത്രങ്ങൾ ഉണക്കാനായി വയ്ക്കരുത്.

7. രൂക്ഷമായ ഗന്ധമുള്ള സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

8. സലൈൻ നാസൽ ഡ്രോപ്സ്‍്/ സലൈൻ ഇറിഗേഷൻ (Saline nasal drops/Saline irrigation) ഉപയോഗിക്കുക.

ഡോക്ടറെ സന്ദർശിക്കേണ്ടത് എപ്പോൾ?

1. രോഗലക്ഷണങ്ങൾ നിലനില്ക്കുകയാണെങ്കിൽ/എല്ലാ മുൻകരുതലുകളും പാലിച്ചിട്ടും ലക്ഷണങ്ങളുടെ തോത് വർധിച്ചാൽ.

2. രോഗലക്ഷണങ്ങൾ ഉറക്കത്തെയോ, ദൈനംദിന പ്രവർത്തികളെയോ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ.

3. മുഖത്ത് വേദന, സ്ഥിരമായ ചുമ, ചെവിയിൽ തടസം നേരിടുക തുടങ്ങിയ സാഹചര്യങ്ങളിൽ.

അലർജിക്കു കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തി അവയെ ജീവിതചര്യയിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾകൂടി ശ്രദ്ധിക്കുകയാണെങ്കിൽ അലർജി മൂലം രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ ഒരു പരിധി വരെ മാറ്റി നിർത്താനാകും.

വിവരങ്ങൾ: ഡോ. ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ കൺസൾട്ടന്‍റ് ഇഎൻടി, എസ്‌യുടി ഹോസ്പിറ്റൽ, പ‌ട്ടം, തിരുവനന്തപുരം.

Tags : Family Health Non-allergic Rhinitis

Recent News

Corehub Up