വാഷിംഗ്ടൺ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്നു വിളിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഇറാനുമായുള്ള ചർച്ചകളെ പിന്നോട്ടടിക്കുന്നതിൽ താൻ അസ്വസ്ഥനാണെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ, നെതന്യാഹുവുമായുള്ള തന്റെ ബന്ധം ദൃഢമാണെന്നും കാരണം തങ്ങൾ യുദ്ധകാല നേതാക്കളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഞങ്ങൾ ഒരുമിച്ച് നന്നായി പ്രവർത്തിച്ചു. ബിബിയെ വളരെയധികം ഇഷ്ടമാണ്- ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്സ് വണ്ണിനോടു ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധം പരിഹരിക്കാൻ ട്രംപ് നേരിടുന്ന സമ്മർദത്തിന്റെ സൂചനയാണ് നെതന്യാഹുവിനെ കുറ്റപ്പെടുത്താനുള്ള കാരണമെന്നു കരുതുന്നു. ഉയർന്ന എണ്ണവിലയും സാമ്പത്തിക അനിശ്ചിതത്വവും ഇടക്കാല തെരഞ്ഞെടുപ്പിലേക്കു പോകുന്ന റിപ്പബ്ലിക്കന്മാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ട്രംപ് സമ്മർദത്തിലാണെന്നാണു റിപ്പോർട്ടുകൾ.
സെപ്റ്റംബർ ഏഴ് തൊഴിലാളിദിനം വരെ ഹോർമുസ് അടഞ്ഞുകിടന്നേക്കുമെന്നും ട്രംപ് പറഞ്ഞു.