ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്ത്യശാസനം നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയാറായി 14 ദശലക്ഷത്തിലധികം ഇറാനിയൻ പൗരന്മാർ സന്നധമാണെന്ന് അദ്ദേഹം പറഞ്ഞു.
താൻ ഇറാനുവേണ്ടി തന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്. താൻ ഇപ്പോഴും അങ്ങനെയാണ്. ഇനിയും അങ്ങനെ തുടരുമെന്നും പെസെഷ്കിയാൻ എക്സിൽ കുറിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാനിൽ സർവനാശം വിതയ്ക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ചൊവ്വാഴ്ചയാണ് അമേരിക്ക ഇറാന് മുന്നിൽ വച്ചിരുന്ന സമയപരിധി അവസാനിക്കുക. എന്നാൽ സമയപരിധി അടുത്തിരിക്കെയാണ് ഇറാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാനായി സർക്കാർ നടത്തുന്ന ഈ നീക്കം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെ കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags : iran usa israel donald trump