ടെൽ അവീവ്: ഹിസ്ബുള്ളയ്ക്കു നേരേ ആക്രമണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ.
ലബനന്റെ കിഴക്കൻ ബെക താഴ്വരയിലും മറ്റ് ഭാഗങ്ങളിലും ഹിസ്ബുള്ളയ്ക്കെതിരേ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
വെടിനിർത്തൽ 45 ദിവസത്തേക്കു നീട്ടാൻ തീരുമാനിച്ചെങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. കിഴക്കൻ ലബനനിലെ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെക്കാ താഴ്വരയിലെ മഷ്ഘര ഗ്രാമത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്.