ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ സ്കൂളുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 170 വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടതായി ഇറാാൻ വിദ്യാഭ്യാസ മന്ത്രി അലിരേസ കാസെമി. രാജ്യത്തെ ഏകദേശം 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ഇറാാനിലെ മിനാബ് നഗരത്തിലുള്ള 'ഷജറേ തയ്യേബ' എന്ന പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണമാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടാക്കിയത്. ഈ ഒരൊറ്റ ആക്രമണത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 165 കടന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 7-നും 12-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്.
സ്കൂൾ കെട്ടിടം സൈനിക കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിച്ചിരുന്നതാണെന്നും, ഇത് ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണെന്നും ഇറാാൻ ആരോപിക്കുന്നു. അൽ ജസീറ നടത്തിയ അന്വേഷണവും സ്കൂളിന് നേരെ നേരിട്ടാണ് മിസൈൽ പതിച്ചതെന്ന് സ്ഥിരീകരിക്കുന്നു.