വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം രണ്ടാം മാസത്തിലേക്കു കടന്നിരിക്കേ ട്രംപ് ഭരണകൂടത്തിനെതിരേ അമേരിക്കയിൽ വ്യാപക പ്രതിഷേധം.
ഇറാനിലെ യുദ്ധം, ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ്, വർധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുൾപ്പെടെ ട്രംപ് അടിച്ചേൽപ്പിച്ച നയങ്ങൾക്കെതിരേ രാജ്യത്തെ 3000ത്തോളം കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം നോ കിംഗ്സ് റാലിയുടെ ഭാഗമായി പ്രതിഷേധം അരങ്ങേറിയത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും ജനക്കൂട്ടം ഒത്തുകൂടി.
ലോസ് ആഞ്ചലസ്, ന്യൂയോർക്ക് മിനസോട്ട തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധറാലികളിൽ ആയിരങ്ങളാണ് അണിനിരന്നത്.
നോ കിംഗ്സ് റാലിയുടെ മൂന്നാംഘട്ടമായിരുന്നു കഴിഞ്ഞദിവസമുണ്ടായത്.
Tags : Protests America Trump administration Trump administration Middle East War West Asia conflict