ടെഹ്റാൻ: ഇറാനെ പൂർണമായും തകർക്കുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുമായുള്ള എല്ലാതരത്തിലുമുള്ള ചർച്ചകളും ഉപേക്ഷിച്ച് ഇറാൻ. അമേരിക്കയുമായുള്ള ആശയവിനിമയങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കാനും ഇറാൻ തീരുമാനിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ ഇറാനെ പൂർണമായും അവസാനിപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് എല്ലാ ചർച്ചകളും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നേരിട്ടോ മധ്യസ്ഥർ മുഖേനയോ ഇനി അമേരിക്കയുമായി ചർച്ചയൊന്നും വേണ്ടെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കൻ ഭീഷണിക്ക് പിന്നാലെ 14 ദശലക്ഷം പൗരന്മാർ മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്റ് അറിയിച്ചിരുന്നു. ഇതിനിടെ ഇറാനിൽ അമേരിക്കയും ഇസ്രയേലും കനത്ത ആക്രമണം ആരംഭിച്ചിട്ടുണ്ട്.
Tags : donald trump usa iran israel