കാസർഗോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. കയ്യാറിലെ 128-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്.
ഗൾഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫർ ചെയ്തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ 10.18വരെ 20.20 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
തൃശൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ വോട്ട് ചെയ്തു. അതേസമയം പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബൂത്തിലും വോട്ടിംഗ് വൈകി.
കോഴിക്കോട് വളയത്തും ഉടുമ്പൻചോലയിൽ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ ഉണ്ടായി. ചാത്തന്നൂർ കോട്ടപ്പുറം ഹൈസ്കൂളിലെ ബൂത്തിലും തടസം നേരിട്ടു. ഇവിടെയെല്ലാം അധികസമയം അനുവദിക്കണമെന്ന് സ്ഥാനാർഥികൾ ആവശ്യപ്പെട്ടു.
Tags : election fake voting Manjeshwaram