തിരുവനന്തപുരം: ഇന്ദിരാ ഗ്യാരന്റി ബസ് യാത്രാ വിവാദത്തിൽ പ്രതികരണവുമായി ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ചട്ടങ്ങളെക്കുറിച്ച് യുഡിഎഫിന് വ്യക്തമായ ബോധ്യമുണ്ടെന്നും രമ്യ പറഞ്ഞു. യാത്ര നടത്തിയത് ചിറയിൻകീഴ് മുതൽ കോരാണി വരെയാണ്.
ബസിലുണ്ടായിരുന്നത് മഹിളാ കോൺഗ്രസ് പ്രവർത്തകർ മാത്രമായിരുന്നു. ഇന്ദിരാ ഗ്യാരന്റി ബസ് ആരും തടഞ്ഞിട്ടില്ല. വിവാദങ്ങൾക്ക് പിന്നിൽ പദ്ധതിയോടുള്ള അസഹിഷ്ണുതയാണ്. പദ്ധതിയെ കേരളം ഏറ്റെടുത്തതിന്റെ തെളിവാണ് വാർത്തകളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ അറിഞ്ഞിട്ടില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
രമ്യാ ഹരിദാസിന്റെ നേതൃത്വത്തില്‍ സൗജ്യ ബസ് യാത്ര നടത്തിയ സംഭവത്തിൽ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
Tags : Election Ramya Haridas udf Indira Guarantee