x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 10, 2026 02:07 AM IST | Updated: May 10, 2026 02:07 AM IST

എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ കാണുന്ന ആദ്യത്തെ പത്രമാണ് ദീപിക. ദീപികയിലെ വാര്‍ത്തകള്‍ വായിച്ചാണ് ഒരു വായനാശീലത്തിലേക്ക് ഞാന്‍ കടന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ദീപികയില്‍ വരുന്ന വാര്‍ത്തകള്‍ വളരെ അതിശയത്തോടെയും കൗതുകത്തോടെയും ഞാന്‍ വായിക്കാറുണ്ടായിരുന്നു.

പിന്നീട് സിനിമാ മേഖലയില്‍ എത്തിയപ്പോള്‍ എന്‍റെ കലാജീവിതത്തിനു പ്രോത്സാഹനം നല്‍കുന്ന പത്രമായി മാറിയ ദീപിക എന്‍റെ സുഹൃത്തായി മാറി. സിനിമ മേഖലയില്‍ എത്തിയ എന്‍റെ ചിത്രം ആദ്യം അച്ചടിച്ചു വന്നത് ദീപികയിലാണ്. പിന്നീട് എന്‍റെ സിനിമാ ജീവിതത്തിലെ വളര്‍ച്ചയും വിജയവും ദീപികയുടെതന്നെ പ്രസിദ്ധീകരണമായ രാഷ്‌ട്രദീപിക സിനിമയിലൂടെ വന്നുകൊണ്ടിരുന്നു.

എന്‍റെ കലാജീവിതത്തിനു ദീപികയും രാഷ്‌ട്രദീപിക സിനിമയും വലിയ പിന്തുണയാണ് നല്‍കിയതും ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്നതും. പത്രത്തറവാട്ടിലെ മുത്തശ്ശി എന്ന നിലയില്‍ ദീപിക 140 വര്‍ഷം പിന്നിട്ട് അതിന്‍റെ വാര്‍ത്താലോകത്തെ യാത്ര മുന്നോട്ടു പോകുകയാണ്. വാര്‍ത്തയിലെ സത്യസന്ധത, ഗുണമേന്മ, മുല്യങ്ങളിലും കാഴ്ചപ്പാടിലും സ്വീകരിക്കുന്ന ഉറച്ച നിലപാടുകള്‍ തുടങ്ങിയവ ദീപികയെ വ്യത്യസ്തമാക്കുന്നു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദീപിക എക്കാലവും മുമ്പിലുണ്ട്. കര്‍ഷകരുടെ പത്രമെന്ന പേരുമുണ്ട്. കര്‍ഷകരുടെ മാത്രമല്ല കലാകാരന്മാരുടെയും പത്രമാണ്
ദീപിക.

വിജയരാഘവന്‍ ചലച്ചിത്രതാരം

Tags : Satyaduthika celebrates deepika@140

Recent News

Corehub Up