x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 12, 2026 12:21 AM IST | Updated: May 12, 2026 12:21 AM IST

സമുദായത്തിനു മാത്രമല്ല, മലയാളിക്കും ദീപിക ഒരു വികാരമാണ്. പൊതുസമൂഹത്തിന്‍റെ എല്ലാ വിഷയങ്ങളിലും, പ്രത്യേകിച്ച് അസംഘടിതരായ കർഷകർ നേരിടുന്ന അവഗണനയ്ക്കെതിരേ ഉറച്ച നിലപാടെടുത്ത പത്രമാണ് ദീപിക.

പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പവും വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്കായും എന്നും നിലകൊണ്ടിരുന്ന പത്രം, നാട്ടിൽ സമാധാനവും സഹോദര്യവും കാത്തുസൂക്ഷിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാതെ പോരാടി.

വന്യമൃഗശല്യം, ന്യൂനപക്ഷ വേട്ട എന്നിവയ്ക്കെതിരേയും സാധാരണക്കാരുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ദീപിക നടത്തിയിട്ടുള്ള ശ്രമങ്ങൾ മറക്കാനാവില്ല. ദീപികയ്ക്ക് പ്രത്യേക അജണ്ടകളോ താത്പര്യങ്ങളോ ഒരു കാലത്തും ഉണ്ടായിട്ടില്ല. ദീപികയുടെ പ്രസക്തി ഇന്നും വർധിച്ചുവരികയാണ്.

പൂർവികർ ഓരോ ദിനവും ആരംഭിച്ചിരുന്നത് ദീപിക വായിച്ചാണ്. എന്‍റെ കുടുംബത്തിലും ഈ മാതൃക പിന്തുടർന്നിരുന്നത് എനിക്ക് ഏറെ പ്രചോദനമായിരുന്നു. 140 വർഷം പിന്നിടുന്ന ദീപിക മലയാളികൾക്ക് എന്നും കെടാവിളക്കാണ്.

-അഡ്വ. ബിജു പറയന്നിലം കത്തോലിക്ക കോണ്‍ഗ്രസ് മുൻ ഗ്ലോബൽ പ്രസിഡന്‍റ്

Tags : Satyaduthika celebrates deepika@140

Recent News

Corehub Up