പ്രസിദ്ധീകരണത്തിന്റെ ഒന്നര നൂറ്റാണ്ടിലേക്കു നീങ്ങുന്ന ദീപിക കേരളീയരുടെ പ്രഭാതങ്ങളെ ധന്യമാക്കുന്ന പത്രമാണ്.
മറ്റു പത്രങ്ങളിൽനിന്ന് പല വ്യത്യസ്തതകളും ദീപികയ്ക്കുണ്ട്. സാംസ്കാരിക രംഗത്തിന് നിത്യേന നല്കുന്ന ഊന്നൽ തന്നെയാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. ഈ പത്രം നാൾക്കുനാൾ ഉയർച്ചയുടെ പടവുകൾ കയറട്ടെ എന്ന് ആശംസിക്കുന്നു.
വ്യക്തിപരമായ ഒരു സന്തോഷവുംകൂടി ഇതിനൊപ്പം പങ്കുവയ്ക്കട്ടെ. പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ മാസ്റ്റർ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലയളവിൽ ധാരാളം ചലച്ചിത്ര നിരൂപണം ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയിരുന്നു. എന്റെ ചലച്ചിത്ര-ഗാന നിരൂപണ സപര്യയുടെ തുടക്കകാലത്തെ ആ അനുഭവങ്ങൾ മറക്കാൻ കഴിയാത്തതാണ്.
-ടി.പി. ശാസ്തമംഗലം
Tags : Satyaduthika celebrates deepika@140