x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 16, 2026 12:49 AM IST | Updated: May 16, 2026 12:49 AM IST

കേരളത്തിന്‍റെ കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വളർച്ചയ്ക്ക് ദീപിക നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്.

വിലത്തകർച്ച മൂലം കർഷകർ ദുരിതം അനുഭവിക്കുന്പോൾ അവർക്കുവേണ്ടി ശബ്ദമുയർത്താൻ ദീപിക എന്നും മുൻപന്തിയിലുണ്ടായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ അധികൃതരുടെ മുന്നിൽ എത്തിക്കാനും ദീപിക പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, കുടിയിറക്ക്, മലയോര ജനതയുടെ പട്ടയപ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാട് അധികാരകേന്ദ്രങ്ങളിൽ സൃഷ്ടിച്ച ചലനങ്ങൾ ചെറുതല്ല. അക്ഷരത്തറവാട്ടിലെ പത്രമുത്തശിയായ ദീപിക എന്നും മൂല്യാധിഷ്ഠിതമായ പത്രപ്രവർത്തനമാണ് നിർവഹിച്ചുവരുന്നത്.

ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ തെറ്റ് കണ്ടാൽ നഖശിഖാന്തം എതിർക്കാനും മൂർച്ചയേറിയ എഡിറ്റോറിയലുകളിലൂടെ തിരുത്തൽ ശക്തിയായി മാറാനും ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

-പി.ജെ. ജോസഫ് മുൻ മന്ത്രി

Tags : Satyaduthika celebrates deepika@140

Recent News

Corehub Up