140 വർഷം പിന്നിടുന്ന ദീപികയുടെ സംഭാവനകൾ വളരെ വലുതാണ്. കലാ, സാംസ്കാരിക, സംഗീത രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ദീപികയുടെ ആഭിമുഖ്യം കലാകാരന്മാർക്ക് ഊർജം പകരുന്നു. പെരുവനം ആറാട്ടുപുഴ പൂരവും സവിശേഷതകളും നിറഞ്ഞ വാർത്തകൾ വായനക്കാരിൽ എത്തിക്കുന്നതിനും ദീപികയുടെ പങ്ക് വിസ്മരിക്കാനാകില്ല. സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ കലാകാരന്മാ രുടെയും പാട്ട് ആസ്വാദകരുടെയും ഉന്നമനത്തിനു ദീപിക എന്നും ദീപ്തത നിറഞ്ഞതാണ്.
നാട്ടിലെ പ്രാദേശിക വാർത്തകൾ ഉൾപ്പെടെ പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നതിൽ ദീപിക ദിനപത്രത്തിന്റെ സവിശേഷമായ നേട്ടങ്ങളെ ഒരു സംഗീതകാരനെന്ന നിലയിൽ മുക്തകണ്ഠം പ്രശംസിക്കുന്നു.
കരുത്തോടെ, ദീർഘനാൾ ഇനിയുംദീപിക മുന്നേറട്ടെ. എല്ലാവിധ ആശംസകളും.
പി.എസ്. വിദ്യാധരൻ മാസ്റ്റർ, സംഗീത സംവിധായകൻ