നിലമ്പൂരില്‍ സിനിമകണ്ടു മടങ്ങിയ കുടുംബത്തിന് നേരെ അക്രമം
Saturday, April 13, 2024 5:31 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ സിനിമകണ്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. കുടുംബനാഥന് പരിക്കേറ്റു. വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. നിലമ്പൂര്‍ സ്വദേശികളായ കുടുംബത്തിനു നേരെ കോടതിപ്പടിക്ക് സമീപമുള്ള റോഡിലാണ് ആക്രമണം ഉണ്ടായത്.

ഫെയറിലാന്‍റ് തിയേറ്ററില്‍ നിന്ന് സെക്കന്‍ഡ് ഷോ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് ആക്രമണത്തിനിരയായ നിലമ്പൂര്‍ കോടതിപ്പടിക്ക് സമീപമുള്ള വീട്ടമ്മ പറഞ്ഞു. ഭര്‍ത്താവും മകനും മരുമകളും ചെറിയ കുട്ടിയും ഉള്‍പ്പെടെ അഞ്ചു പേരാണ് ഇവരുടെ കാറില്‍ ഉണ്ടായിരുന്നത്.

വീട്ടിലേക്ക് തിരിയുന്ന റോഡിന്‍റെ ഭാഗത്ത് ഒരു കാര്‍ റോഡ് തടസപ്പെടുത്തി നിര്‍ത്തിയിട്ടിരുന്നു. ഇത കണ്ടു ഹോണ്‍ അടിക്കുകയും കാര്‍ ഒരു ഭാഗത്തേക്ക് മാറ്റി തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കാറിലുള്ളവര്‍ അതിന് തയാറായില്ല. ഇതോടെ തന്‍റെ ഭര്‍ത്താവ് വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു.

തുടർന്ന് നിര്‍ത്തിയിട്ട കാര്‍ തങ്ങളുടെ വിലങ്ങായി ഇടുകയും ഭര്‍ത്താവിനെ കാറില്‍ നിന്നു വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇതു തടയാന്‍ മകന്‍ ശ്രമിക്കുന്നതിനിടയില്‍ ബിയര്‍ കുപ്പികൊണ്ട് മകനെ കുത്താന്‍ ശ്രമിച്ചു. താന്‍ മകനെ തള്ളി മാറ്റി കുപ്പി പിടിച്ച് വാങ്ങിയാണ് വലിയ അപകടം ഒഴിവാക്കിയതെന്നു വീട്ടമ്മ പറയുന്നു.

മകന്‍റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചു വലിച്ചെറിഞ്ഞു. അവര്‍ പോയ ശേഷം തെരച്ചില്‍ നടത്തിയപ്പോള്‍ മാലയുടെ ഒരു ഭാഗം തിരിച്ചുകിട്ടി. ആക്രമണത്തിനിടയില്‍ തങ്ങളുടെ കാറിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നും ഇവര്‍ പറഞ്ഞു. പരിക്കേറ്റ ഭര്‍ത്താവ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

തനിക്കും കൈക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും നിലമ്പൂര്‍ സ്വദേശികളാണെന്നും വീട്ടമ്മ പറഞ്ഞു. ഇവരുടെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ വീട്ടമ്മയുടെ മൊഴിയെടുത്തു. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവും നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷയുമായ അരുമ ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.