ജലസംഭരണിയുടെ തകർച്ച: കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് മാർച്ചും ഉപരോധവും നടത്തും
Friday, April 26, 2024 6:19 AM IST
കരുവാരകുണ്ട്: ചെമ്പൻ കുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഹൈടെക് ജലസംഭരണി തകർന്നതുമായി ബന്ധപ്പെട്ട വീഴ്ചകളിൽ അധികൃതർ പരസ്പരം പഴിചാരുന്നതോടെ കുടിവെള്ളം കിട്ടാതെ നാട്ടുകാർ വിലയുന്നു.

ചരിത്രത്തിലാദ്യമായി കടുത്ത വരൾച്ചയെ നേരിടുന്ന കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷമാണ്. കുടിവെള്ള വിതരണത്തിന് തടസം നിൽക്കുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരേ രാഷ്ടീയ നിറം നോക്കാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ അണിനിരത്തി ഗ്രാമപഞ്ചായത്ത് മാർച്ചും ഉപരോധവും നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

ഗ്രാമപഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങൾക്ക് ജലമെത്തിച്ചിരുന്ന ജലനിധി പദ്ധതിയുടെ ഒന്നരലക്ഷം ലിറ്ററിന്‍റെ ഹൈടെക് ജലസംഭരണിയാണ് ഒന്നര മാസം മുമ്പ് പൊട്ടിത്തെറിച്ച് തകർന്നത്.

ജലസംഭരണി തകർന്നത് നടത്തിപ്പിലെ അപാകത മൂലമാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. 25 വർഷം ഗ്യാരണ്ടിയുള്ള സിങ്ക് അലുമിനിയം ജലസംഭരണി യഥാസമയം പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് തകർച്ചയ്ക്ക് ഇടയാക്കിയതെന്നാണ് വിദഗ്ധസംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായതത്രെ. അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം അധികൃതർ ഗ്രാമപഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു.

സംഭരണി നിർമാതാക്കളായ കോയമ്പത്തൂരിലെ ശ്രീവാസ്തവ ട്രേഡിങ് കമ്പനിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചളിയടിഞ്ഞ് ലോഹ ഷീറ്റുകൾ തുരുമ്പെടുക്കുകയും നോസിലുകൾ ദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.

സംഭരണിയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ ചളി യഥാസമയം നീക്കം ചെയ്യാനും ഷീറ്റുകൾ ദ്രവിക്കുന്നത് തടയാനും ആവശ്യമായ നടപടികൾ നടത്തിപ്പ് കമ്മിറ്റി ചെയ്തില്ല എന്നാണ് കമ്പനിയുടെ വിദഗ്ധ സംഘം ആരോപിക്കുന്നത്. വർഷംതോറും ഇൻഷ്വറൻസ് പുതുക്കണമെന്നും വ്യവസ്ഥയിൽ ഉണ്ടായിരുന്നു.

ഇതും പാലിക്കപ്പെട്ടില്ലെന്നും കമ്പനി അധികൃതർ പറയുന്നു. ആയതിനാൽ തകർച്ചയുടെ പൂർണ ഉത്തരവാദിത്വം നടത്തിപ്പ് കമ്മിറ്റിക്കാണെന്നും സംഭരണി പുനസ്ഥാപിക്കാനാകില്ലെന്നുമാണ് കമ്പനി അധികൃതർ അറിയിച്ചിട്ടുള്ളത്. ആയിരത്തോളം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകിയിരുന്ന വലിയ പദ്ധതിയായിരുന്നു ഇത്.

ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാട്ടുകാർക്ക് കുടിവെള്ളമെത്തിക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തിനുണ്ടെന്നും കടുത്ത വേനലിൽ നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ഈ സമയത്ത് തനത് ഫണ്ടിൽ നിന്നെങ്കിലും പണം ഉപയോഗിച്ച് ജലസംഭരണി പുനഃസ്ഥാപിച്ച് കുടിവെള്ളമെത്തിക്കുകയോ ബദൽ സംവിധാനങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കുകയോ ചെയ്യണമെന്നുമാണ് നാട്ടുകാർ പറയുന്നത്.