ഭരണ സമിതി യോഗത്തില്‍ നിന്നു എല്‍ഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
Saturday, April 13, 2024 5:31 AM IST
അങ്ങാടിപ്പുറം: വേനല്‍ രൂക്ഷമായിട്ടും കുടിവെള്ള വിതരണം ആരംഭിക്കാത്തതിലും വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ 2.29 കോടി രൂപ പഞ്ചായത്തിന് നഷ്ടപ്പെടുത്തിയതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നിറങ്ങിപ്പോയി.

മാര്‍ച്ച് 25ന് മുമ്പ് ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായിട്ടും 64 ബില്ലുകള്‍ സമര്‍പ്പിക്കാനായില്ല. അതിനാല്‍1.61 കോടി രൂപ നഷ്ടപ്പെടാന്‍ ഇടയായി. ഒരു വര്‍ഷം സമയമുണ്ടായിട്ടും 13 പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കാന്‍ പോലുമായില്ല.

68 ലക്ഷം രൂപ ഈയിനത്തിലും നഷ്ടപ്പെടും

ജില്ലയില്‍ എസ്റ്റിമേറ്റുകള്‍ തയാറാക്കാത്ത ഏക പഞ്ചായത്ത് അങ്ങാടിപ്പുറമാണ്. ഭരണസമിതിയിലെ ഒമ്പതു എല്‍ഡിഎഫ് അംഗങ്ങളും യോഗത്തില്‍ നിന്നിറങ്ങിപ്പോയി.

പ്രതിപക്ഷ നേതാവ് കെ.ടി. നാരായണന്‍, കോറാടന്‍ റംല, അനില്‍ പുലിപ്ര, ഷിഹാദ് പേരയില്‍, ജൂലി പോളി എന്നിവര്‍ പ്രസംഗിച്ചു. എം. വാഹിദ, എ. വിജയകുമാരി, കദീജ അസീസ്, പി. രത്നകുമാരി എന്നിവരും പങ്കെടുത്തു.