പ്രചാരണം അന്തിമഘട്ടത്തിൽ; ഭൂരിപക്ഷം വർധിപ്പിക്കാനുറച്ച് യുഡിഎഫ് പ്രവർത്തകർ
Wednesday, April 24, 2024 5:32 AM IST
മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്നവസാനിക്കാനിരിക്കേവയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് അവസാന വട്ട ഒരുക്കത്തിൽ. മണ്ഡലത്തിലെ ഓരോ വോട്ടറേയും നിരവധി തവണ നേരിൽ കണ്ട് രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പിക്കുന്നതിന് വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വം നടപ്പിലാക്കിയത്.

1324 ബൂത്തുകളിലായി 14.21 ലക്ഷം വോട്ടർമാരാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണിപ്പോൾ. മണ്ഡലത്തിലെ രണ്ട് കേന്ദ്രങ്ങളിലായി യുവ ന്യായ് സമ്മേളനം, നിയോജക മണ്ഡലം തലങ്ങളിൽ കർഷക സംഗമങ്ങൾ, പഞ്ചായത്ത് തലത്തിൽ വനിതാ സമ്മേളനങ്ങൾ,

നിയോജക മണ്ഡലം ദളിത് കൂട്ടായ്മകൾ തുടങ്ങിയവ നടത്തി. നിയോജക മണ്ഡലങ്ങളും പഞ്ചായത്തുകളും കേന്ദ്രീകരിച്ച് എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പര്യടന ജാഥകളും യുവജന സംഘടനകളുടെ നേതൃത്വത്തിൽ വാഹന റാലികളും നടക്കുന്നുണ്ട്. മണ്ഡലത്തിലെ ഭൂരിഭാഗം ബൂത്തുകളിലും കുടുംബ സംഗമങ്ങൾ പൂർത്തിയായി.

ഇനിയുള്ളവ ഉടൻ പൂർത്തിയാകും. ഓരോ ബൂത്തിലും സ്ക്വാഡുകളായി തിരിഞ്ഞ് പ്രവർത്തകർ വീടുകൾ കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിയുടെ സന്ദേശം എത്തിക്കുകയാണ്. 4,31,770 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വിജയിച്ചത്. 64.67 ശതമാനം വോട്ടായിരുന്നു രാഹുൽ ഗാന്ധിക്ക് ലഭിച്ചത്.

വയനാട് മണ്ഡലത്തിൽ ഭൂരിപക്ഷം ഇത്തവണ അഞ്ച് ലക്ഷം കടക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടവും വികസന നേട്ടങ്ങളിലൂന്നിയുമാണ് യുഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. രാഹുൽഗാന്ധി മണ്ഡലത്തിൽ പര്യടനം നടത്തിയപ്പോഴെല്ലാം വൻ ജനസന്നാഹമായിരുന്നു ഒഴുകിയെത്തിയിരുന്നത്.