മലയോരത്തെ പോളിംഗ് സ്റ്റേഷനുകളിൽ വൻ തിരക്ക്
Saturday, April 27, 2024 4:50 AM IST
കുറ്റ്യാടി: കിഴക്കൻ മലയോരമേഖയിലെ പോളിംഗ് സ്റ്റേഷനുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഏഴ് മുതൽ മിക്ക സ്ഥലത്തും പോളിംഗ് ആരംഭിച്ചെങ്കിലും വൈകുന്നേരം ആറിനു ശേഷവും വലിയ ക്യൂ കാണപ്പെട്ടു.

സ്ത്രീ വോട്ടർമാരുടെ ഭാഗത്താണ് കൂടുതൽ തിരക്ക് കാണപ്പെട്ടത്. കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, കുന്നുമ്മൽ, വേളം, നരിപ്പറ്റ പഞ്ചായത്തുകളിലെ മിക്ക പോളിംഗ് സ്റ്റേഷനുകളിലും വൈകുന്നേരം ആറിന് ശേഷം വോട്ടർമാർക്ക് ടോക്കൺ വിതരണം ചെയ്തു.

തിരക്ക് കൂടിയതിനാൽ വോട്ടർമാർ വെയിലത്ത് ക്യൂവിൽ നിൽക്കേണ്ടി വന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് പലരെയും ക്ഷീണിതരാക്കി.

തണൽമരങ്ങൾ ഇല്ലാത്ത സ്ഥലത്ത് വെയിലിനെ പ്രതിരോധിക്കാൻ ഷീറ്റുകൾ ഇടാമായിരുന്നുവെന്ന് വേട്ടർമാർ പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്തിലെ മൂന്നാം വാർഡിൽ പണ്ടാര പൊയിൽ സ്കൂളിൽ വെയിലത്ത് നിൽക്കുന്നവരുടെ പരാതിയെത്തുടർന്ന് താർപായ കെട്ടി. ചില ബൂത്തുകളിൽ സാങ്കേതിക തകരാർ മൂലം വോട്ടിംഗിന് തടസം നേരിട്ടു.