ആശങ്ക മാറി; ഒടുവിൽ കൃഷ്ണനുണ്ണി വോട്ട് ചെയ്തു
Saturday, April 27, 2024 4:50 AM IST
മുക്കം: 2020ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൈവിരലിൽ പതിപ്പിച്ച വിരലടയാളം നാലുവർഷം കഴിഞ്ഞിട്ടും മായാതെ കിടന്നതോടെ ഇത്തവണ വോട്ട് ചെയ്യാനാവുമോ എന്ന ആശങ്കയിലായിരുന്നു മുക്കം നഗരസഭയിലെ ഉത്രാടം കൈപുറത്ത് കൃഷ്ണനുണ്ണി എന്ന 61 കാരൻ.

30 വർഷത്തോളമായി മുക്കത്തും പരിസരത്തും ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ആശങ്കയോടെയാണങ്കിലും വോട്ട് ചെയ്യണമെന്ന നിശ്ചയദാർഡ്യത്തോടെ പോളിംഗ് സ്റ്റേഷനിലെത്തി പോളിംഗ് ഓഫീസർമാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതോടെ വോട്ട് ചെയ്യാൻ അനുമതി ലഭിക്കുകയായിരുന്നു.

നഖം വെട്ടിയാലും വീണ്ടും വളർന്ന് വരുന്ന നഖത്തിനും അതേപോലെ അടയാളം വരുന്നുണ്ടെന്നും നിരവധിതവണ മഷി മായ്ക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷമായിട്ടും വിരലിലെ മഷിയടയാളം പോകാത്തത് ഒരു അപൂർവ സംഭവമാണെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്.