കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Thursday, April 11, 2024 11:20 PM IST
പൂച്ചാക്കൽ: കാറുകൾ തമ്മിലിടിച്ച് കാർ ഡ്രൈവറും എൻജിനിയറുമായ യുവാവ് മരിച്ചു.ഒന്നരവയസുകാരി ഉൾപ്പെടെ 5 പേർക്കു പരിക്ക്. ഹരിപ്പാട് തുലാംപറമ്പ് പുന്നൂർ മഠത്തിൽ കളത്തിൽ ശ്രീജിത്താണ് (31)മരിച്ചത്. ശ്രീജിത്തിന്‍റെ ഭാര്യ അഭിജ (25), മകൾ ശ്രേഷ്ഠ (ഒന്നര), ശ്രീജിത്തിന്‍റെ മാതാവ് ശ്യാമള (50) അഭിജയുടെ മാതാവ് ചെറുതന അഭിനിവാസ് വൽസലകുമാരി(58), എതിർവശത്തുനിന്നുള്ള കാർ ഓടിച്ചിരുന്ന കാക്കനാട് കുസുമഗിരി നെടുംകുളങ്ങര അറക്കപ്പറമ്പിൽ അഡ്വ.ധന്യ എന്നിവർക്കാണ് പരിക്ക്. ധന്യയുടെ ഭർത്താവ് വിശാൽകുമാർ മകൻ ശ്രീദേവ് എന്നിവർ കാറിലുണ്ടായിരുന്നെങ്കിലും സാരമായ പരിക്കില്ല.

ശ്യാമള ഗുരുതര പരുക്കോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കുടുംബത്തിലെ മറ്റുള്ളവരും ഇതേആശുപത്രിയിലാണ്. ധന്യക്ക് നെഞ്ചിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ ഏഴോടെ ചേർത്തല - അരൂക്കുറ്റി റോഡിൽ മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്‍റിനു വടക്കുഭാഗത്തായിരുന്നു അപകടം. ശ്രീജിത്തിന്‍റെ കാർ നിയന്ത്രണം തെറ്റി ധന്യ ഓടിച്ചിരുന്ന കാറിലേക്ക് ഇടിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ശ്രീജിത്തിനെയും കുടുംബ അംഗങ്ങളെയും അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്ന് കാറ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.