വൈദ്യുതി കമ്പിയിൽ തട്ടി തീപിടിത്തം; കെട്ടുകാഴ്ചയും മിനിലോറിയും കത്തിനശിച്ചു
Thursday, April 11, 2024 11:20 PM IST
ചാരുംമൂട്: ഉത്സവ കെട്ടുകാഴ്ചയ്ക്ക് ശേഷം മറ്റൊരു ഉത്സവസ്ഥലത്തേക്ക് വാഹനത്തിൽ കയറ്റി പോകുകയായിരു കെട്ടുകാഴ്ചയ്ക്ക് വൈദ്യുതി കമ്പിയിൽ തട്ടി തീ പിടിച്ചു.

കെട്ടുകാഴ്ചയായ നന്ദികേശനും മിനിലോറിയും പൂർണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചാരുംമൂട് കരിമുളയ്ക്കലിൽ ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. കറ്റാനത്തുനിന്നു മിനിലോറിയിൽ വള്ളികുന്നം പടയണിവെട്ടം ഉത്സവ സ്ഥലത്തേക്ക് കൊണ്ടുപോകും വഴിയിയായിരുന്നു നന്ദികേശന് തീപിടിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ ബക്കറ്റുകളിലും മറ്റും വെള്ളം കൊണ്ടുവന്ന് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വൈക്കോലിലെ തീ ആളിപ്പടരുകയും ഒപ്പം വാഹനത്തിനും തീ പിടിക്കുകയായിരുന്നു.

അഗ്നിശമന സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. അഗ്നിശമന സേനയെത്താൻ വൈകിയതായും പരാതിയുണ്ട്.

കായംകുളം അഗ്നി രക്ഷാ നിലയത്തിൽനിന്നു സ്റ്റേഷൻ ഓഫീസർ ജെബിൻ ജോസഫ്, അസ്സിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എസ് മണിയൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എംടിയു പ്രവർത്തിപ്പിച്ച് തീ അണച്ചു.