ഗൃഹനാഥന്‍റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
Thursday, April 25, 2024 2:45 AM IST
രാജാക്കാട്: ഗൃഹനാഥന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ. പോലീസിന്‍റെ ഭാഗത്തുനിന്നു കാര്യക്ഷമമായ അന്വേഷണം വേണമെന്നും ഇവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ ഏബ്രഹാം ജോസഫി(66)ന്‍റെ മരണമാണ് വിവാദമായിരിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 ന് കല്ലാർകുട്ടി - മാങ്കടവ് റോഡ് സൈഡിൽ മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ചതിൽ സംശയം തോന്നിയ ഡോക്ടറുടെ നിർദേശത്തെ ത്തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു.

സ്വാഭാവിക മരണമാണെന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞതായാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, കൈ ഒടിഞ്ഞതായും തലയുടെ പിന്നിൽ മുറിവുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.

കൂടാതെ ജനനേന്ദ്രിയത്തിന് ക്ഷതമുള്ളതായും ശരീരത്ത് പല ഭാഗത്തും മുറിവുകൾ ഉണ്ടായിരുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ ഒരു പുൽച്ചെടിക്കുപോലും സ്ഥാനചലനമോ മറ്റ് അടയാളങ്ങളോ രക്തക്കറയോ ഒന്നും കാണാനില്ലാതിരുന്നതും സംശയം ജനിപ്പിക്കുന്നതാണ്. ആശുപത്രിയിലെത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ മൃതദേഹത്തിന്‍റെ പല ഭാഗങ്ങളിൽനിന്നും രക്തം ഒഴുകിയതും ദുരുഹതയാണെന്നു ബന്ധുക്കൾ പറയുന്നു.

മറ്റെവിടയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നിട്ടതാണെന്നാണ് സഹോദരങ്ങൾ സംശയിക്കുന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ചോടെ മുൻപ് കൊടുത്ത കൊക്കോയുടെ പണം വാങ്ങാനാണ് കടയിൽ പോയതെന്നും രാത്രി 7.15 ന് പച്ചക്കപ്പ വാങ്ങണോ എന്ന് ഭാര്യയോട് വിളിച്ച് ചോദിച്ചെന്നും പറയുന്നു. 7.45നു ശേഷം ഫോൺ വിളിച്ചപ്പോൾ കിട്ടിയില്ലെന്നുമാണ് ഭാര്യ പറഞ്ഞത്.

ഏബ്രഹാമിന്‍റെ ഏക മകളെ വിവാഹം ചെയ്ത് അയച്ചതാണ്.നിലവിൽ ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്.ഏബ്രഹാമിന്‍റെ മരണത്തിലെ ദുരൂഹത ഒഴിവാക്കാൻ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് സഹോദരങ്ങളായ ബോബി,ജോർജ്, ജോയി,സ്റ്റാൻലി,ആന്‍റോ എന്നിവർ പറഞ്ഞു.