മലയോര ഹൈവേ: ഓടകളുടെ നിർമാണം അശാസ്ത്രീയമെന്ന് പരാതി
Thursday, April 25, 2024 2:45 AM IST
കട്ടപ്പന: കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ വശങ്ങളിൽ ഓട നിർമിക്കുന്നതിൽ അപാകതയെന്നു പരാതി. ഫുട്പാത്തോടുകൂടിയ ഓടയാണ് ടൗൺ ഭാഗങ്ങളിൽ കൂടുതലായും നിർമിച്ചിരിക്കുന്നത്.വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വലിയതോതിൽ ഉയർത്തിയാണ് സ്ലാബുകളുടെ നിർമാണം നടക്കുന്നത്.വർക്‌ഷോപ്പ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് ഇതു പ്രതിസന്ധിയാണ്.

കൂടാതെ കോൺക്രീറ്റ് മാലിന്യങ്ങളെല്ലാം ഓടക്കുള്ളിൽ തന്നെ നിക്ഷേപിച്ചിരിക്കുകയാണ്. അതിനുമുകളിൽ ഇപ്പോൾ സ്ലാബ് വാർക്കലും ആരംഭിച്ചു. ഇതോടെ ഓട നിർമാണം പൂർത്തിയായാലും കോൺക്രീറ്റ് മാലിന്യങ്ങൾ ഓടക്കുള്ളിൽ തന്നെ കിടക്കുന്ന സ്ഥിതിയുണ്ടാകും. മഴക്കാലമാകുന്നതോടെ ഓടക്കുള്ളിലൂടെ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതെ വരും.

അതോടൊപ്പം കെട്ടിക്കിടക്കുന്ന വെള്ളവും റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളവും വ്യാപാരസ്ഥാപനങ്ങളിലേക്ക് ഒലിച്ചിറങ്ങും എന്നാണ് വ്യാപാരികളുടെ ആശങ്ക. നിരവധി തവണ പരാതി അറിയിച്ചിട്ടും നിർമാണ കരാറുകാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി ഓടകളുടെ അശാസ്ത്രീയത പരിഹരിക്കണമെന്നാണ് ഉയർന്നുവരുന്ന ആവശ്യം.