ബസ് ജീവനക്കാർ തമ്മിൽ സംഘർഷം :ഡ്രൈവർ ഗുരുതരാവസ്ഥയിൽ, രണ്ടു പേർ അറസ്റ്റിൽ
Thursday, April 25, 2024 2:56 AM IST
തൊടുപുഴ: സ്വകാര്യബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറന്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. അമ്മാസ് ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു, ഡ്രൈവർ മുതലക്കോടം സ്വദേശി അമൽ എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ്ചെയ്തത്.

ആനകെട്ടിപ്പറന്പിൽ ബസിലെ ഡ്രൈവർ ഇടവെട്ടി സ്വദേശി സക്കീറിനാണ് മർദനത്തിൽ ഗുരുതര പരിക്കേറ്റത്. തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുകയായിരുന്നു. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അമ്മാസ് ബസിന്‍റെ ഉടമയടക്കം കേസിൽ ആറ് പ്രതികളുണ്ടെന്നും ബാക്കിയുള്ളവർക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. ആനകെട്ടിപ്പറന്പിൽ ബസ് സ്റ്റാൻഡിൽനിന്ന് പോകാൻ വൈകിയതിനെച്ചൊല്ലിയായിരുന്നു തർക്കവും സംഘർഷവുമുണ്ടായത്.